മരിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്? ഒരു മകൻ അച്ഛനോട് ചോദിച്ച ചോദ്യമാണിത്. മകൻ നടൻ വിജയരാഘവനും അച്ഛൻ നടകാചാര്യൻ എൻ..എൻ പിള്ളയുമാകുമ്പോൾ ചോദ്യത്തിൽ അതിശയോക്തി കാണേണ്ടതില്ലല്ലോ? ദൈവവിശ്വാസിയല്ലാതിരുന്ന അച്ഛനോട് തനിക്ക് അങ്ങനെ ചോദിക്കേണ്ടി വന്ന സന്ദർഭത്തെ കുറിച്ച് കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ വ്യക്തമാക്കിയത്.
താരത്തിന്റെ വാക്കുകൾ-
'വീട്ടിനടുത്ത് തന്നെയാണ് അച്ഛനെ സംസ്‌കരിച്ചത്. അച്ഛനെ ദഹിപ്പിക്കുകയായിരുന്നു. ദഹിപ്പിച്ചുവെന്ന് പറഞ്ഞാൽ, സാധാരണ നമ്മുടെ വീടുകളിലൊക്കെ തെക്കു പടിഞ്ഞാറ് മൂലയ്‌ക്കാണ് സംസ്‌കരിക്കുന്നത്. അമ്മയെ മുത്തശ്ശിയെ ചിറ്റയെ ഒക്കെ അവിടെയാണ്. അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെ അച്ഛനോട് ചോദിച്ചു, മരിച്ചു കഴിയുമ്പോൾ ഏതെങ്കിലും വിശ്വാസത്തിൽ വേണമല്ലോ അടക്കാൻ. ആ സമയത്തെങ്കിലും എന്താണ് മനസിൽ എന്നറിയണമല്ലോ. എന്തു വേണമെങ്കിലും ചെയ്‌തോളൂ...കുഴിച്ചിടുകയോ, ചുട്ടുകരിക്കുകയോ എന്തും. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി'.
വീഡിയോ കാണാം-