യു.എ.ഇയിലെ ചെക്കു കേസുമായി തന്റെ മുൻ മാനേജർ അരുൾദാസിന് ഒരു ബന്ധവുമില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ചെറുപ്പം മുതലേ തന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൾദാസ്. സഹോദരതുല്യനാണ്. തന്നെ കുടുക്കാൻ വേണ്ടി ഒന്നും അദ്ദേഹം ചെയ്യില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. 14 വർഷം മുമ്പ് ദുബായിലെ ഓഫീസിൽ നിരവധി പേർ ജോലി ചെയ്തിരുന്നു. അവരിൽ ആരെങ്കിലുമാകാം തന്റെ പഴയ ചെക്കുകൾ പാരാതിക്കാരന് കൈമാറിയിട്ടുണ്ടാവുക. അരുൾ ദാസിനെ ഈ കേസിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.