news

1. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ഇന്ന് ഉച്ചയ്ക്ക് 12.07 ഓടെ ആയിരുന്നു അന്ത്യം. 66-ാം വയസിലെ വിയോഗം, ഡല്‍ഹി എയിംസ് ആശുപത്രില്‍ ചികിത്സയില്‍ ഇരിക്കെ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം. ഇന്ന് എയിംസില്‍ നിന്ന് കൈലാഷ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ 11 മണിക്ക് ശേഷം ബി.ജെ.പി ആസ്ഥാനത്ത് മൃതശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും.
2. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുക അയിരുന്നു. ഒരാഴ്ചയില്‍ ഏറെ ആയി വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിറുത്തി കൊണ്ടിരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നില്ല. നിലവില്‍ യു.പിയില്‍ നിന്നുള്ള രാജ്യ സഭാ അംഗമായിരുന്നു. ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
3. വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍ ഉണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ചികിത്സാ രീതികളെല്ലാം പരാജയപ്പെടുക ആയിരുന്നു. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെ ആണ് ജെയ്റ്റിലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു.
4. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറില്‍ പൊലീസ് തടഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനൊപ്പം ഉണ്ടായിരുന്ന പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു. ശ്രീനഗര്‍ വിമാന താവളത്തില്‍ തടഞ്ഞു വച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാദ്ധ്യമങ്ങളെ കാണാനും അനുദിച്ചല്ല


5. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ ഗന്ധി ജമ്മു കാശ്മീരില്‍ എത്തിയത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരാണ് രാഹുലിന് ഒപ്പം ഉണ്ടായിരുന്നത്. നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്
6. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നിര്‍ദ്ദേശം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഭീകരുടെ ഭീഷണി നേരിടുകയും മനുഷ്യന്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ആ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഗണന എന്ന് ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ട്വീറ്റ് ചെയ്തു
7. കെവിന്‍ വധക്കേസില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണം എന്നാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനം ആയും വാദിച്ചത്. കോടതിയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍. പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണം എന്നും പ്രതികളുടെ പ്രായം പരിഗണിക്കണം എന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും ഇതെല്ലാം പരിഗണിച്ച് വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം എന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
8. സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കാര്‍ദിനാള്‍ അടക്കം മൂന്ന് പേര്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം. കോടതി വിധി, തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍.
9. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെ ആണ് ഭൂമി ഇടപാട് നടത്തിയത് എന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
10. എന്നാല്‍, സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു. ആലഞ്ചേരിയ്ക്ക് പുറമെ അതിരൂപതാ പ്രൊസിക്യൂട്ടര്‍ ആയിരുന്ന ഫോ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍
11. നരേന്ദര മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയേണ്ട ആവശ്യം ഇല്ല എന്ന് ആവര്‍ത്തിച്ച് എം.പി ശശി തരൂര്‍. 2014 മുതലേ പറയുന്ന കാര്യമാണ് ഇത്. മോദിയെ പ്രശംസിച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായം. കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തില്‍ എടുക്കില്ല. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആണെന്നും ശശി തരൂര്‍.
12. അതേസമയം, നേതാക്കളുടെത് വ്യക്തിപരമായ അഭിപ്രായം എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതല്ല കോണ്‍ഗ്രസിന്റെ പണി എന്നും കൂട്ടിച്ചേര്‍ക്കല്‍. മോദി അനുകൂല പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായം അല്ല. നിലവിലെ സാമ്പത്തിക തകര്‍ച്ച അടക്കം കാണണം എന്നും കെ.സി വേണുഗോപാല്‍.