അനശ്വര നടൻ ജയന്റെ സഹോദരന്റെ മകനും ജൂനിയർ ജയനുമായ ആദിത്യൻ സീരിയൽ രംഗത്ത് സജീവമാണ്. ഈയടുത്ത് നടി അമ്പിളി ദേവിയുമായാണ് ആദിത്യന്റെ വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും രണ്ടാം വിവാഹവും ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഏറെ വിവാദങ്ങളും ആദിത്യനെതിരെ ഉണ്ടായിട്ടുണ്ട്.
സീരിയൽ സെറ്റിൽ മദ്യപിച്ച് ചെന്ന് പ്രശ്നമുണ്ടാക്കി എന്നത് തികച്ചും തെറ്റായ ആരോപണമായിരുന്നു എന്നും താൻ ഒരിക്കലും മദ്യപിച്ച് സെറ്റിൽ പോയിട്ടില്ലെന്നും ആദിത്യൻ പറയുന്നു. "മദ്യപിച്ച് സെറ്റിൽ പോയി എന്നത് ശരിയല്ല. സെറ്റിൽ മദ്യപിച്ച് വരുന്നവരുണ്ടാകാം; എന്നാൽ, ഞാൻ ഒരിക്കലും മദ്യപിച്ച് സെറ്റിൽ പോയിട്ടില്ല. പുകവലിക്കാറുമില്ല. 2016ന് ശേഷമാണ് ചില ശീലങ്ങൾ തനിക്ക് ഉണ്ടായത്. അത് ജീവിതത്തിൽ വന്ന സാഹചര്യങ്ങളുടെ ഭാഗമായാണ്- ആദിത്യൻ പറഞ്ഞു. കൗമുദി ടി.വിയുടെ "ഡേ വിത്ത് എ സ്റ്റാറി"ലൂടെയാണ് ആദിത്യനും അമ്പിളിയും ഇക്കാര്യം തുറന്നുപറഞ്ഞത്.
മുമ്പ് ആദിത്യന്റെ വല്യച്ഛനായ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് ഒരാൾ വന്നിരുന്നു. ഇതും വിവാദത്തിന് വഴിവച്ചു. "വാർത്ത വന്നതിന് ശേഷം ഇയാൾ ഇവരുടെ അമ്മയെ പ്രതിയാക്കി കേസ് കൊടുക്കുകയായിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. ഈ അമ്മ പറയണം അച്ഛൻ ആരാണെന്ന്. ആ രീതിയിൽ ആയിരുന്നു കേസ്. അങ്ങനെ വളരെ ബുദ്ധിപരമായിട്ടാണ് അവർ കേസ് കൊടുത്തത്. എന്നാൽ ഞങ്ങളും പിന്മാറിയില്ല.
കേസിൽ ഞങ്ങളും കക്ഷി ചേർന്നു. തെളിവുകൾ കാണിക്കാൻ പറഞ്ഞു. കേസുമായി വന്നയാൾക്ക് ഇപ്പോൾ 50 വയസ് കാണും. വല്യച്ഛൻ മരിച്ച സമയത്ത് ഈ വ്യക്തിക്ക് 10-12 വയസാണെന്ന് തോന്നുന്നു. അന്ന് വരെ ഇല്ലാത്ത കഥയുമായിട്ടാണ് ഇവർ ഇപ്പോൾ വന്നത്. അവർ ഇങ്ങനെയൊക്കെയാകും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നത്-ആദിത്യൻ വ്യക്തമാക്കി. കോടതിയിൽ തെളിവുകൾ ഹാജരാക്കാൻ പറഞ്ഞപ്പോൾ ഇയാളുടെ കയ്യിൽ ഒന്നുമില്ല. ആകെ ഉള്ളത് ഒറിജനൽ അച്ഛന്റെ പേര് മാത്രമാണ്. കോടതി കേസിന് വിളിക്കുമ്പോഴൊന്നും ഇയാൾ വരില്ല. അങ്ങനെ കേസ് കോടതി തള്ളിയതാണ്"-ആദിത്യൻ പറഞ്ഞു.
കൂടാതെ "മറ്റൊരു പരിപാടിയിൽ ജയന്റെ മകനാണെന്ന് പറഞ്ഞായിരുന്നു വ്യക്തിയെ അഭിസംബോധന ചെയ്‌തത്. അന്നും മകനാണെന്ന് തെളിയിക്കാൻ വ്യക്തിയുടെ കയ്യിൽ തെളിവുകൾ ഇല്ല. ആ പ്രോഗ്രാം തന്നെ നിറുത്തിവച്ചു. അദ്ദേഹം വിചാരിച്ചത് ഞാൻ പറഞ്ഞിട്ടാണ് പ്രോഗ്രാം നിറുത്തി വച്ചത് എന്നാണ്. ശേഷം ഇയാൾ ഫോൺ ചെയ്തിരുന്നു. സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ പിന്നെ ഫോൺ ബ്ലോക് ചെയ്തു. ഇതെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായിരുന്നു. ഞാൻ അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞിരുന്നു. എന്നാൽ, ഞാൻ അങ്ങനെ പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ അയാൾ എനിക്കെതിരെ കേസും കൊടുത്തിരുന്നു"-ആദിത്യൻ പറഞ്ഞു.
അഭിമുഖം കാണാം