ന്യൂഡൽഹി : കൽക്കരി ഖനനത്തിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ കൂടി ആരംഭിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 24375 കോടി രൂപ ചെലവിലായിരിക്കും കോളേജുകൾ സ്ഥാപിക്കുന്നത്. ഇതുവഴി അധികമായി 15700 എം.ബി.ബി.എസ് സീറ്റുകൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് കേന്ദ്രവാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.
കരിമ്പ് കയറ്റുമതിക്ക് സബ്സിഡി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരുമാനമായി. ഇതിനായി 6268 കോടി രൂപ പ്രഖ്യാപിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപം വർദ്ധിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.