abhaya-case-

തിരുവനന്തപുരം :സിസ്റ്റർ അഭയ കൊല്ലപ്പെട്ടദിവസം രണ്ടുപേർ ഏണികയറി കോൺവെന്റിവേക്ക് പോകുന്നത് കണ്ടെന്ന് മുഖ്യസാക്ഷിയുടെ മൊഴി. അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു ഏലിയാസാണ് കോടതിയിൽ നിർമായക മൊഴി നൽകിയത്. സിസ്റ്റർ അഭയക്കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തിൽ ശ്രമിച്ചിരുന്നുവെന്നും രാജു മൊഴി നൽകി. കേസില്‍ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾകൊലക്കുറ്റം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞാൽ രണ്ട് ലക്ഷം രൂപ വീട്ടിലെത്തിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും വെളിപ്പെടുത്തി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണക്കിടെ മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു വെളിപ്പെടുത്തല്‍.

അഭയ കൊല്ലപ്പെട്ട ദിവസം രണ്ട് പേർഏണി കയറി കോൺവെന്റിലേക്ക് പോകുന്നത് കണ്ടു. അതിലൊരാൾ തോമസ് കോട്ടൂരാണെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞ രാജു കോടതിയിലുണ്ടായിരുന്ന കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വിചാരണയ്ക്കിടെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയതിന് ശേഷം പ്രോസിക്യൂഷന് ലഭിക്കുന്ന നിർണായക മൊഴിയാണ് രാജുവിന്റേത്.