kuttappan
കിടങ്ങന്നൂർ ശരണാലയം ഏറ്റെടുത്ത് ചാലാപ്പള്ളി കൊല്ലരേത്ത് കുട്ടപ്പൻ

കിടങ്ങന്നൂർ: ഉറ്റവർ കൈയോഴിഞ്ഞ കുട്ടപ്പന്(82) തണലായി കിടങ്ങന്നൂർ കരുണാലയം. ചാലാപ്പള്ളി കൊല്ലരത്തു കുട്ടപ്പനെയാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തത്. വാർദ്ധക്യ രോഗങ്ങളാൽ യാതന അനുഭവിച്ചിരുന്ന കുട്ടപ്പനെ റാന്നി എം.എൽ.എ. രാജു ഏബ്രഹാമിന്റെ ശുപാർശ പ്രകാരം കാരുണാലയം അമ്മവീട് ഏറ്റെടുക്കുകയായിരുന്നു. ഭാര്യയുടെ മരണശേഷം കുട്ടപ്പൻ താമസിച്ചിരുന്നത് ഭാര്യയുടെ ആദ്യ വകയിലെ മകനോടൊപ്പമായിരുന്നു. പതിനാറു വർഷക്കാലം ഈ മകന്റെ സംരക്ഷണയിലായിരുന്ന കുട്ടപ്പന് അടുത്തിടെയായി പരസഹായം കൂടാതെ ദൈനംദിന കാര്യങ്ങൾപോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. കൂലിപ്പണി ചെയ്താണ് മകൻ ഈ കുടുംബം നോക്കിയിരുന്നത്. അച്ഛന്റെ ഈ അവസ്ഥ കാരണം മകന് ജോലിക്ക് പോലുംപോകാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.തുടർന്ന് കിടങ്ങന്നൂർ കരുണാലയം അമ്മവീട് കുട്ടപ്പനെ ഏറ്റെടുക്കുകയായിരുന്നു.