തിരുവനന്തപുരം: പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടിയ അഞ്ച് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തി. ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കുറ്റക്യത്യം ചെയ്യൽ എന്നീ വകുപ്പുകളാണു പുതുതായി ചേർത്തത്. പരീക്ഷയെഴുതിയ ശിവരഞ്ജിത്, പ്രണവ്, നസിം, പരീക്ഷാ സമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണ് പ്രതികൾ. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിൽ ശിവരഞ്ജിത്തും നസിമും റിമാൻഡിലാണ്. മറ്റുള്ളവർ ഒളിവിലും.