അദ്ധ്യാപക അവാർഡ് നേടിയ ഫാത്തിമ റഹീം സമൂഹത്തിന്റെ വിവിധമേഖലകളിൽ സജീവസാന്നിദ്ധ്യം.
മൂവാറ്റുപുഴ: എവിടെ ജോലി ചെയ്താലും ഫാത്തിമ റഹീംവിദ്യാർത്ഥികൾക്ക് ടീച്ചറമ്മയാണ്. അദ്ധ്യാപനത്തോടൊപ്പം സമൂഹത്തിന്റെ വിവിധമേഖലകളിൽ സജീവസാന്നിദ്ധ്യം.മാറാടിസ്‌ക്കൂളിൽ ടീച്ചർ നാട്ടുകാരുടെ സഹകരണത്തോടെ അടച്ചു പൂട്ടലിന്റെ ഭീഷണിയിലായിരുന്നഗവണ്മെന്റ് വി എച്ച് എസ് എസിയെ ജില്ലയിലെ മികച്ച വിദ്യാലയമാക്കി മാറ്റി. ഈ വിദ്യാലയത്തിൽ നല്ല പ്രിൻസിപ്പലിനുള്ള അവാർഡ്,നല്ല എൻ .എസ് .എസ് യൂണിറ്റിനുള്ള അവാർഡ് , തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ അവാർഡും. അവാർഡ് സ്വീകരിക്കുന്നതിനായി ടീച്ചറും കുടുംബവും തിരുവന്തപുരത്താണ്.മാതിരപ്പള്ളി ജി വി എച്ച് എസ് എസിൽഅദ്ധ്യാപനം തുടങ്ങികടവൂർ ഈസ്റ്റ് മാറാടി സ്‌ക്കൂളിലും തുടർന്ന് തട്ടക്കുഴ ജി വി എച്ച്എസ് എസിലും എത്തി . കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നല്ലൊരു കൗൺസിലർ കൂടിയാണ് ഫാത്തിമ റഹിം .
.കാർഷികകുടുംബത്തിലാണ് ടീച്ചർ ജനിച്ചത് . വീട്ടാവശ്യത്തിനുള്ള നെല്ല് , പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ സ്വന്തമായി കൃഷി ചെയ്യുന്നു. വീടിനുചുറ്റും ഫലവൃക്ഷങ്ങൾ. മാറാടി വി എച്ച് എസ് ഇ സ്‌ക്കൂളിൽ മികച്ച ലൈബ്രറി ഒരുക്കിയത് ഫാത്തിമ ടീച്ചർ പ്രിൻസിപ്പലായി ചുമതലയേറ്റശേഷമാണ്. ഈ സ്‌കൂളിലെ പ്രവർത്തനങ്ങളെവിലയിരുത്തിയാണ് സംസ്ഥാന സർക്കാർ അദ്ധ്യാപക അവാർഡിനായിതിരഞ്ഞെടുത്തത്. , എൻ എസ് എസ് ഡിസ്ട്രിക് ഗവർണർ, കൗൺസിലർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ , റിസോഴ്‌സ് പേഴ്‌സൺ, വൊക്കേഷണൽ ടീച്ചർ, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നു .ഭർത്താവ് പെരുമ്പാവൂരിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടർടി.എ റഹീം ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് നിറഞ്ഞപ്രോത്സാഹനം നൽകുന്നു . കുട്ടികൾ രണ്ട് പേരുംഎം. ബി .ബി.,എസ് വിദ്യാർത്ഥികൾ.
ഇടുക്കി ജില്ലയിലെ മലയോര മേഖലയായ മുണ്ടിയെരുമയിലെ കാർഷിക കുടുംബത്തിലാണ്ജനനം . കല്ലാർ സ്‌ക്കൂളിലാണ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചങ്ങനാശ്ശേരിയിൽ പ്രിഡിഗ്രിപഠനം. തിരുവനന്തപുരം വിമൻസ് കോളേജിൽ ഡിഗ്രിക്കുശേഷം വെള്ളായണി കാർഷിക കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.