കൊച്ചി:മരട് ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ രാഷ്ട്രീയ മുന്നണി അഭിപ്രായപ്പെട്ടു.ഇത് ഭരണഘടനാലംഘനമാണ്. യോഗത്തിൽ പങ്കെടുത്ത കക്ഷികളുടെ നേതാക്കൾക്ക് മരടിൽ നിക്ഷിപ്ത താൽപര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. മരടിൽ സി.ആർ.ഇസഡ് നിയമലംഘനങ്ങളും കായൽകൈയേറ്റവും നടന്നുവെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഉത്തരവാദികളായ ബിൽഡർമാർക്കെതിരെയും അവരെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നതിനു പകരം സുപ്രിംകോടതിയുടെ വിധി മറികടക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ നടത്തുന്നത്. . വാർത്താസമ്മേളനത്തിൽ സി.ആർ. നീലകണ്ഠൻ , ഹാഷിം ചേന്നംപിള്ളി,മുരളി, വിത്സൻ ഏലൂർ തുടങ്ങിയവർ പങ്കെടുത്തു.