മൂവാറ്റുപുഴ: കളത്തു കിട്ടിയ സ്വർണ്ണ മാല ഉടമസ്ഥന് തിരികെ നൽകി ഇതര സംസ്ഥാന തൊഴിലാളിമാതൃകയായി. സെപ്തംബർ 14 ന് ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലേക്ക് ലതാ തിയേറ്ററിനോട് ചേർന്നുള്ള റോഡിലൂടെ പോകുമ്പോഴാണ് ഈസ്റ്റ് കടാതി സാകേതം വീട്ടിൽ കെ.കെ. ശാന്തകുമാരിയുടെ ഏഴ് പവൻ തൂക്കമുള്ളസ്വർണ്ണ മാല ബാഗിൽ നിന്ന് നഷ്ടപ്പെട്ടത്. ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നു. വാട്ടർ അതോറിറ്റിയിലെ ജീവനക്കാരൻ ബഷീറിന്റെ ജോലിക്കാരനായ കൊൽക്കത്ത സ്വദേശി മുമിനുർ സർക്കാരിന് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് സ്വർണ്ണ മാല ലഭിച്ചത്. തുടർന്ന് ബഷീറും, മുമിനുർ സർക്കാരും പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്തുള്ള സബീർ മൂവാറ്റുപുഴ സാമൂഹമാദ്ധ്യമങ്ങളിലൂടെഇക്കാര്യം പുറത്തറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ ശാന്തകുമാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സ്വർണ്ണമാല ബഷീറും, മുമിനുർ സർക്കാരും ചേർന്ന്കൈമാറി.മുമിനുർ സർക്കാരിനെ പാരിതോഷികം നൽകി അനുമോദിച്ചു.