aacident

കോട്ടയം : മുണ്ടക്കയത്തിനു സമീപം ദേശീയപാതയിൽ 31-ാം മൈലിൽ കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 57 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചങ്ങനാശേരി - കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് എതിർദിശയിൽ നിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു. അശ്രദ്ധമായി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിനിടയാക്കിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ബസിന്റെ കാബിൻ വെട്ടിപ്പൊളിച്ചാണ് സ്വകാര്യ ബസ് ഡ്രൈവറെ പുറത്തെടുത്തത്. രണ്ടരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതവും തടസപ്പെട്ടു. ഇരുവബസുകളുടെയും പിന്നിലെ സീറ്റുകൾ വരെ ഇടിയുടെ ആഘാതത്തിൽ വളഞ്ഞ നിലയിലാണ്. ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ ആനിക്കാട് സ്വദേശി മാത്യു (45), കട്ടപ്പന സ്വദേശികളായ ബിൻസി (28), പ്രസന്നൻ (51), സഞ്ചയ് (20), അമൃത (18), പെരുമാൾ (61) സുനിൽ (40), അഭിലാഷ് (40) ഏലപ്പാറ സ്വദേശികളായ മഹേഷ് (36) , ടിൻ (20), വണ്ടിപെരിയാർ സ്വദേശിനി തങ്കമ്മ (70), അജിത (41) റെജി ചാക്കോ (24)ല ഉപ്പുതറ സ്വദേശി എമി (19), മല്ലപ്പള്ളി സിർ മേബിൾ (28), തൃക്കൊടിത്താനം സ്വദേശിനികളായ മുംതാസ് (48), ലീല (56),റാജിത (22) കല്ലാർ സ്വദേശിനി സ്വപ്ന (22), വാഴൂർ സ്വദേശിനി ശാന്തമ്മ (67), കുറവിലങ്ങാട് സ്വദേശിനി അജിത (40), എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മുണ്ടക്കയം, 26ാം മൈൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.