മൂന്നാർ .അവിവാഹിതയായ യുവതി ഗർഭം അലസിപ്പിക്കാൻ സ്വയം മരുന്നു കഴിച്ച് ചാപിള്ള യെ പ്രസവിച്ച സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പഴയ മൂന്നാർ ഡിവിഷൻ സെവൻ മല എസ്റ്റേറ്റിലുള്ള യുവാവാണ് അറസ്റ്റിലായത്. പ്രസവത്തെത്തുടർന്ന് അവശ നിലയിലായ കാന്തല്ലൂർ ഗുഹനാഥ് പുര സ്വദേശിനി മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികത്സയിലാണ്. പൊലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന. ഇവരുടെ വിവാഹം ജനുവരി മാസത്തിൽ നടത്തുന്നതിന് തീരുമാനിച്ച് വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ യുവതി ആറ് മാസം ഗർർഭണി ആണന്നുള്ള വിവരം വീട്ടുകാരിൽനിന്നും ഇരുവരും മറച്ചുവെച്ചു. വിവാഹത്തിന് മുൻപ് പ്രസവിക്കുന്നത് ഒഴിവാക്കാൻ ഇരുവരും ചേർന്ന് ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നു വാങ്ങി .മരുന്ന് കഴിച്ചയിനെത്തുടർന്ന് കടുത്ത വയറ്റു വേദനയുണ്ടായി യുവതിയെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ തിങ്കളാഴ്ച്ച പ്രവേശിപ്പിച്ചു. രാത്രി രണ്ട് മണിയോടെ ബാത്ത് റൂമിൽ യുവതി ചാപിള്ളയെ പ്രസവിച്ചു. സംഭവം അറിഞ്ഞ ആശുപത്രി അധികൃതർ വിവരം മൂന്നാർ പൊലീസിൽ അറിയിച്ചു.കുട്ടിയെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഗർഭഛിദ്രത്തിന്റ പേരിൽ ഇരുവരുടെയും പേരിൽ കേസ്സേടുത്തു.
യുവാവിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു