വാഷിംഗ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കാശ്മീർ പ്രശ്നം അനാവശ്യമായി ഊതിപെരുപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാരണമില്ലാതെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും പറഞ്ഞ് മുൻ അമേരിക്കൻ അംബാസഡർ ടിം റോമർ. കാശ്മീരിലെ സ്ഥിതിഗതികൾ ഇമ്രാൻ ഖാൻ വഷളാക്കുകയാണെന്നും പ്രദേശത്തെ അസ്ഥിരമാക്കാനാണ് പാക് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും റോമർ പറഞ്ഞു.
Pakistan PM Imran Khan hypes the Kashmir situation, personally attacks PM Modi, and increases the volatility in the region. US policy should remain steady toward strategic relations with India, emphasize CT cooperation, and push Pakistan for real results. https://t.co/VeAG7PepFJ
ഇന്ത്യയുമായി സ്ഥിരതയുള്ള നയതന്ത്ര ബന്ധം പുലർത്താനാണ് അമേരിക്ക ശ്രമിക്കേണ്ടതെന്നും ഭീകരവാദ പ്രവർത്തനങ്ങളോട് സഹകരിക്കാൻ അമേരിക്ക പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും ടിം റോമർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ടിം റോമർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ന്യൂ യോർക്ക് ടൈംസിൽ വന്ന ഇമ്രാൻ ഖാനെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്കും റോമർ തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഏതാനും ദിവസം മുൻപ് മുൻ കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ റോമർ അനുശോചനം അറിയിച്ചിരുന്നു. തന്റെ സുഹൃത്തായ അരുൺ ജെയ്റ്റ്‌ലി ഒരു മികച്ച പൊതു സേവകൻ ആയിരുന്നു എന്നാണ് റോമൻ പറഞ്ഞത്. ബറാക്ക് ഒബാമ അമേരിക്ക ഭരിക്കുമ്പോഴുള്ള 2009 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലായിരുന്നു ടിം റോമർ ഇന്ത്യയുടെ അമേരിക്കൻ അംബാസിഡറായി സേവനം അനുഷ്ഠിച്ചത്.