rahul-eswar

കൊച്ചി: കെ.ആർ.ഇന്ദിരയുടെ വംശീയ വിദ്വേഷപരമാർശത്തിനെതിരെ രാഹുൽ ഈശ്വർ. മാതൃത്വം എന്ന ആശയത്തിനെതിരെയാണ് ഇന്ദിരയുടെ പോസ്റ്റെന്ന് രാഹുൽ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ആർഷ ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഇതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയുന്നതല്ല എന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ വ്യക്തമാക്കി.

മുസ്ലീം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയല്ല മറിച്ച് ഹിന്ദു ജനസംഖ്യ മറിച്ച് ഹിന്ദുജനസംഖ്യ ക്രമത്തിൽ നിന്ന് ഗണ്യമായി കുറയുകയാണെന്നും രാഹുൽ ഈശ്വർ പറയുന്നു. കെ.ആർ.ഇന്ദിര നടത്തിയ വർഗീയ പരാമർശം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിന്റെ വിചിത്രവാദം. ഹിന്ദു ജനസംഖ്യ താഴുന്നതാണ് യഥാർഥ പ്രശ്നമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കേരളത്തിൽ പ്രത്യേകിച്ച് ഇതുണ്ടെന്നും രാഹുൽ പറയുന്നുണ്ട്. ഇക്കാര്യം കൂടുതൽ പഠിക്കണമെങ്കിൽ ആർ.എസ്.എസ് സർസംഘ് ചാലക് ആയിരുന്ന ഗോൾവാൾക്കറുടെ നിലപാടുകൾ മനസുലാക്കണമെന്നും രാഹുൽ പറയുന്നുണ്ട്.

കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ എട്ട് മുതൽ ഒൻപത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാന കാരണം ഹിന്ദു കുടുംബങ്ങളിലാണ് ഏ​റ്റവും കൂടുതൽ ആത്മഹത്യകൾ, കുടുംബ തകർച്ചകൾ എന്നിവ സംഭവിക്കുന്നതെന്നും കുടുംബ തകർച്ച ഉണ്ടാകുമ്പോൾ കുട്ടികൾ ഉണ്ടാകുന്നില്ലെന്നും രാഹുൽ ഈശ്വർ വാദിക്കുന്നു.

അതേസമയം, ഫേസ്ബുക്കിൽ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച ആകാശവാണി പ്രോഗ്രാം മേധാവിയും (തൂത്തുക്കുടി) എഴുത്തുകാരിയുമായ കെ.ആർ.ഇന്ദിരയ്‌ക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപരമായ പ്രചാരണം നടത്തിയതിനും കേസുണ്ട്.