തിരുവനന്തപുരം: ശബരിമലയിൽ ഭരണകാര്യങ്ങളിലുൾപ്പെടെ നിയമനിർമ്മാണം നടത്തുമെന്ന വാർത്തകൾ നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ആലോചിച്ചിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും വാർത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.
ശബരിമലയിലെ ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ്
സംസ്ഥാനസർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇതിൻമേൽ തുടർ നടപടികളൊന്നുമുണ്ടായില്ല.