elope

കോഴിക്കോട്: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയേയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്റ് ചെയ്തു. കുട്ടികളെയും പങ്കാളിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ കല്ലിടുക്കിൽ ഷമ്മാസ്(35)​, നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബിന(31)​ എന്നിവരാണ് റിമാന്റിലായത്.

ഷിബിനയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും, ഷമ്മാസിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലുമാണ് പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് കണ്ടെത്തി. പൊലീസ് നടത്തിയ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും അറസ്റ്റിലായത്.

മാസങ്ങൾക്ക് മുമ്പ് ഒരു വിവാഹ വീട്ടിൽവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഫോൺ നമ്പരും കൈമാറി. ഫോൺ വിളികളിലൂടെ കൂടുതൽ അടുത്തു. പിന്നീട് ഒരുമിച്ച് ജീവിക്കാനായി നാട് വിട്ട് പോകുകയായിരുന്നു. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളും,​ യുവതിക്ക് ഭർത്താവും ഒരു മകളുമാണ് ഉള്ളത്.