simsarul-ul-haq-hudav

കോഴിക്കോട്: മറ്റ് മതസ്ഥരുടെ ഒാണം,​ ക്രിസ്മസ് ആഘോഷങ്ങളിൽ മുസ്ലിങ്ങൾ പങ്കെടുക്കരുതെന്ന് മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി. ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഇസ്മാം മതം അനുവദിക്കില്ല. ഇതിനെയൊക്കെ തന്ത്രപരമായ രീതിയിൽ സമീപിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സിംസാറുൽ ഹഖ് ഹുദവി വ്യക്തമാക്കി.

ഒാണസദ്യ നടന്നിടത്ത് നമ്മൾ എത്തിപ്പെട്ടാൽ അവിടെ നിന്ന് ഭക്ഷണം കഴിക്കരുത്. ഒരു മിഠായി വാങ്ങി വായിലിട്ട് സദ്യ കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുക. ചോദിച്ചാൽ ഇപ്പോൾ കഴിച്ചിട്ടേ ഉള്ളൂ മധുരം കഴിക്കാൻ വയ്യ എന്ന് പറയുക. എന്നാൽ മിഠായിയുടെ കാര്യത്തിൽ ഒരിക്കലും കള്ളം പറയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിന്റെ പൂർണരൂപം

കോളേജില്‍ ക്രിസ്മസ് ആഘോഷവും ഓണാഘോഷവും വരുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നത് പ്രശ്‌നം വരുന്നൊരു വിഷയമാണ് അത്. നമ്മള്‍ എന്തെങ്കിലും പരിപാടി വെച്ചാല്‍, റമദാനില്‍ ഇഫ്താര്‍ പാര്‍ട്ടിക്ക് അവര്‍ വരുന്നുണ്ട്. പെരുന്നാളിന് അവര്‍ സ്വീറ്റ്‌സ് എല്ലാം തരുന്നുണ്ട്. അപ്പോള്‍ നമ്മളും അവരോട് അങ്ങോട്ട് അങ്ങനെ ആവണ്ടേ എന്നൊരു ചോദ്യം. ചോദ്യം നല്ലതാണ്. ഇവിടെ വിഷയം നമുക്കത് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതാണ്.

നമുക്ക് ഓണവും ക്രിസ്മസും മറ്റു മതങ്ങളുടെ ഫെസ്റ്റിവലും നമുക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പാടുള്ളതല്ല. അത് ഡിപ്ലോമാറ്റിക് ആയി ചെയ്യണമെന്നാണ്. നമ്മള്‍ ഒരു പിരിവുമായി ചെന്നാല്‍ എല്ലാ ഹിന്ദുക്കളും എല്ലാ ജാതിക്കാരും നമുക്ക് പൈസ തരുന്നുണ്ട്. അപ്പോള്‍ അവര്‍ അമ്പലത്തിന്റെ പൂരം നടക്കുമ്പോള്‍ അവര്‍ വരും. എന്താ ചെയ്യുക, ഇത് തരാന്‍ പറ്റില്ലെന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെന്ന് അവരോട് പറയാന്‍ പറ്റില്ലല്ലോ അവിടെ വര്‍ഗീയ കലാപം വരെ സംഭവിച്ചേക്കാം.

അപ്പോള്‍ നമ്മള്‍ എന്താണ് ചെയ്യുക, ഡിപ്ലോമാറ്റിക് ആയി പ്രവര്‍ത്തിക്കുക എന്ന് പറയില്ലേ, പൂരത്തിന് പിരിവിന് വരുന്ന ആളോട് നമ്മള്‍ എന്താണ് പറയുക? നിങ്ങള്‍ ഒന്ന് അകത്തേക്ക് വരൂ സ്വകാര്യപറയാനുണ്ടെന്ന് പറയാം, അതേ. പൂരത്തിന് പലരും പൈസ തരും. ഇതേ നിനക്ക് ചായ കുടിക്കാനാണ് 50 രൂപ പിടിച്ചോ ഇത് അതിലേക്ക് കൂട്ടട്ടേ. അവന് ഭയങ്കര സന്തോഷമേ ഉണ്ടാകുള്ളൂ.

നിങ്ങള്‍ പൂരത്തെ സഹായിച്ചിട്ടില്ല, ആ വ്യക്തിയേ ആണ് സഹായിച്ചത്. എന്നാല്‍ പൈസ കൊടുത്തോ കൊടുത്തു. നിങ്ങള്‍ ഓരോരുത്തരും 10 രൂപ വെച്ച് എടുത്തോ എന്ന് അഞ്ചാളോടും പറയുമ്പോള്‍ അവര്‍ എല്ലാവരും ഹാപ്പിയായി. ഇങ്ങനെ നിങ്ങള്‍ അതിനെ ഡൈവേര്‍ട്ട് ചെയ്യണം. ഞാന്‍ തരൂല എന്ന് വേണ്ട. നമ്മളെ അങ്ങനെ അല്ല നബി പഠിപ്പിച്ചത്. സ്‌നേഹം കൊടുത്ത് മനുഷ്യര്‍ക്ക് ഹിദായത്തിന്റെ വഴി കാണിച്ചുകൊടുക്കണമെന്നാണ്.

ഒരു ക്രിസ്മസ് ആഘോഷം നടക്കുകയാണ്. നമുക്ക് അതില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഓണസദ്യ നടക്കുകയാണ്, വേഗം ചെന്ന് ഒരു മിഠായി വിയില്‍ ഇട്ട് പോകുക. പിന്നേ ഇപ്പോള്‍ തിന്നിട്ടേ ഉള്ളൂ, മധുരം ഇനി ഇങ്ങനെ തിന്നാന്‍ വയ്യ. നിങ്ങള്‍ കഴിച്ചിട്ടില്ല. ഉദാഹരം പറയാണ്. ഒരു മിഠായി കഴിക്കാതെ പോയി നുണ പറയണ്ടേ..നുണ പറയാന്‍ പാഠില്ല. നമ്മള്‍ അത് പറഞ്ഞുതരില്ല. നുണപറയണമെന്നൊക്കെ പറഞ്ഞുതരുന്നവരുണ്ടാകും. നമ്മള്‍ അത് പറയില്ല.

നമ്മള്‍ ഇസ്‌ലാമിന്റെ ഹക്കായ വഴിയില്‍ നില്‍ക്കുകയാണ്. സത്യം പറഞ്ഞിട്ട് തന്നെ ട്രിക്കിലൂടെ ഒഴിഞ്ഞുമാറണം. അത് ഇനി നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടല്ലോ എങ്ങനെയാണെന്ന്… നമുക്കത് ലൈവ് പാര്‍ടിസിപ്പേറ്റ് ചെയ്യാന്‍ പറ്റുന്നതല്ല – അദ്ദേഹം കൂട്ടിച്ചേർത്തു.