ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ യു.എൻ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ പാകിസ്ഥാൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതേസമയം മോദി സർക്കാർ അടുത്തതായി ഉന്നം വയ്‌ക്കുന്നത് പാക് അധീന കാശ്മീരീണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത അജൻഡ. ഇതു ബി.ജെ.പിയുടെ മാത്രം തീരുമാനമല്ലെന്നും 1994ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ പ്രമേയമാണിതെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
മാത്രമല്ല കാശ്മിരിൽ പാക് സെെന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറുന്ന തീവ്രവാദികൾ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കാശ്മീരിമായി ബന്ധപ്പെട്ട് ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്നും പാക് അധീന കാശ്മീരിനെ കുറിച്ചാണെങ്കിൽ നോക്കാമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. പാക് അധീന കശ്മീരിലെ ഭാഗങ്ങൾ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കാനാണ് നരേന്ദ്ര മോദി സർക്കാർ ഉദ്ദേശിക്കുന്നതെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു.
പാക് അധീന കാശ്മീരിനായി എന്തുചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും, കേന്ദ്രസർക്കാരിന്റെ തീരുമാനം എന്തുതന്നെയായാലും സൈന്യം സജ്ജമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യൻ മണ്ണിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ശ്രമങ്ങൾക്ക് സുരക്ഷിത താവളമായി പാക് അധീന കാശ്മീർ മാറുന്നുണ്ട്. എന്നാൽ ഇന്ത്യക്ക് വെല്ലുവിളിയായി ചെെനയും രംഗത്തുണ്ട്. കോടികളുടെ നിക്ഷേപമാണ് ചെെന പ്രദേശത്ത് നടത്തിയിട്ടുള്ളത്. കാരക്കോറം ഹൈവേയുടെ നിർമാണത്തിലൂടെയാണു മേഖലയിൽ ചൈന സ്വാധീനമുറപ്പിച്ചത്. ചെെനയുടെ ആയുധങ്ങൾ പാകിസ്ഥാനിൽ എത്തിക്കാൻ പി.ഒ.കെയിൽ ചെെന റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. പാകിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാൻ നിരവധി അടിസ്ഥാന സൗകര്യ വികസനവും ചെെനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019