ന്യൂഡൽഹി: ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസദുദ്ദീൻ ഒവൈസി രംഗത്ത്. ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വത്തേക്കാളും ഉയർന്നതാണ് ഇന്ത്യയെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടേയും മാതൃഭാഷ ഹിന്ദിയല്ല. ഈ രാജ്യത്തിന്റെ നാനാത്വത്തിന്റെ മനോഹാരിതയെ അഭിനന്ദിക്കാൻ നിങ്ങൾക്ക് കഴിയുമോയെന്ന് ഒവൈസി ചോദിക്കുന്നു. ഭരണഘടനയിലെ അനുഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്കാരവും ഉറപ്പു നൽകുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Hindi isn't every Indian's "mother tongue". Could you try appreciating the diversity & beauty of the many mother tongues that dot this land? Article 29 gives every Indian the right to a distinct language, script & culture.
— Asaduddin Owaisi (@asadowaisi) September 14, 2019
India's much bigger than Hindi, Hindu, Hindutva https://t.co/YMVjNlaYry
ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താൻ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഒരു രാജ്യം ഒരു ഭാഷ എന്ന ആശയത്തിലൂന്നി ട്വിറ്ററിലൂടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന.
നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാത്തിനും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാൽ ലോകത്തിന് മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരു ഭാഷവേണം. ഇന്ന് ഇന്ത്യയെ ഒരുമിച്ച് നിർത്താൻ സാധിക്കുന്ന ഭാഷ കൂടുതലാളുകൾ സംസാരിക്കുന്ന ഹിന്ദിയാണ്' അമിത് ഷാ ട്വീറ്റ് ചെയ്തു.
भारत विभिन्न भाषाओं का देश है और हर भाषा का अपना महत्व है परन्तु पूरे देश की एक भाषा होना अत्यंत आवश्यक है जो विश्व में भारत की पहचान बने। आज देश को एकता की डोर में बाँधने का काम अगर कोई एक भाषा कर सकती है तो वो सर्वाधिक बोले जाने वाली हिंदी भाषा ही है। pic.twitter.com/hrk1ktpDCn
— Amit Shah (@AmitShah) September 14, 2019