ചെന്നൈ: ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ചൈനീസ് ആണവ യുദ്ധക്കപ്പൽ നാവികസേന കണ്ടെത്തി. ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചൈനീസ് സാന്നിദ്ധ്യമുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ആണവകപ്പൽ നാവികസേന കണ്ടെത്തിയത്. ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങൾ ചൈന നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ നാവികസേനയുടെ പി-8ഐ എന്ന നിരീക്ഷണ വിമാനമാണ് ചൈനീസ് ആണവകപ്പൽ കണ്ടെത്തിയത്. വിമാനം പകർത്തിയ ചിത്രങ്ങൾ ദേശീയ വാർത്ത ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ആണവകപ്പൽ കണ്ടെത്തിയതോടെ ഇന്ത്യൻ നാവികസേന മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
Indian Navy’sP-8I spy planes successfully track Chinese amphibious warship Xian-32 in Southern Indian Ocean Region. Pics of Landing Paltrorm Dock Xian 32 clicked by P-8I surveillance aircraft in 1st half of Sept before it entered Sri Lankan waters.(Pic source:Indian Navy sources) pic.twitter.com/qn6h2F2gjo
— ANI (@ANI) September 16, 2019
സെപ്റ്റംബർ ആദ്യവാരത്തിലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണ കപ്പലുകൾ അയച്ച് ചൈന നാവിക സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതെന്ന റിപ്പോർട്ട് പുറത്തുവന്നത്. നാവികസേന താവളങ്ങളെക്കുറിച്ചും സേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കമെന്നും കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് വേണ്ടി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജൻസ് കപ്പൽ ഡോങ്ഡിയാഗോയാണ് ചൈന അന്ന് വിന്യസിച്ചത്. ഇതിന് പിന്നാലെ ആണവകപ്പൽ കൂടി കണ്ടെത്തിയതോടെ ഇന്ത്യ വിഷയത്തെ ഗൗരവകരമായിട്ടാണ് കാണുന്നത്.