t-siddique

ദുബായ്: ദുബായ് മരുഭൂമി യാത്രയിൽ മദ്യപിച്ചെന്ന പ്രചരണങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് രംഗത്ത്. ദുബായിൽ വച്ച് കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയിൽതാന്‍ മദ്യപിച്ചുവെന്ന പ്രചാരണമാണ് നടക്കുന്നത്. എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണം നടത്തിയത് സി.പിഎം പ്രവർത്തകരാണെന്നും സിദ്ദിഖ് ആരോപിച്ചു. മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങൾക്ക് വശപ്പെട്ട് പോവില്ല. മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കും സാധിക്കില്ലെന്നും സിദ്ദിഖ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സിദ്ദിഖിന്റെ വാക്കുകൾ

ഞാൻ ഇങ്ങനെയൊരും വീഡിയോ ചെയ്യേണ്ട വന്നതിന്റെസാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ചിരിച്ച് പോകുകയാണ്. 20-ാം തീയതിയാണ് ദുബായിലെത്തുന്നത്. ഇന്‍കാസിന്റേത് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. കുടുംബത്തോടൊപ്പമായിരുന്നു ദുബായിൽ. മക്കൾക്കും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം ഡെസേർട്ട് സഫാരിക്ക് പോയി. ദീർഘമായ യാത്രയായിരുന്നു. കൂടാതെ ശക്തമായ കാറ്റും ഉണ്ടായിരുന്നു. അവിടെ അൽപസമയം ചെലവിടുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.

മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല. മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.എനിക്ക് ഇക്കാര്യത്തില്‍ അവരോട് സഹതാപമാണ് തോന്നുന്നത്. ഞാന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. എന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുന്നു. ഇതിന്റെ ഭാഗമായി എനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും’