prashant-kishor

കൊൽക്കത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൂടി പങ്കെടുപ്പിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ സമ്മേളനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രജ്ഞനും മമത ബാനർജിയുടെ ഉപദേഷ്ടാവുമായ പ്രശാന്ത് കിഷോർ. ട്വിറ്റർ വഴിയാണ് പ്രശാന്ത് കിഷോർ മോദിയെ പുകഴ്ത്തിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ബലഹീനതയെ ഉപയോഗപ്പെടുത്താൻ മോദിക്ക് ആയെന്നും ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു അമേരിക്കൻ പ്രസിഡന്റിനെ താൻ പങ്കെടുക്കുന്ന ചടങ്ങിൽ ഉൾപ്പെടുത്താനായത് മികച്ച നീക്കമാണെന്നും പ്രശാന്ത് പറഞ്ഞു. ചടങ്ങിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചത് മോദിയുടെ ഗംഭീര വിജയമാണെന്നും ജനാധിപത്യത്തിൽ അത് ആവശ്യമാണെന്നും പ്രശാന്ത് കിഷോർ കുറിച്ചു.

നിലവിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഉപദേഷ്ടാവായ പ്രശാന്താണ് മികച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ 2014ൽ മോദിയെ വിജയത്തിലേക്ക് എത്തിക്കുന്നത്.

A strategic and smart move by the Indian PM to build some meaningful leverage on an “electorally vulnerable” US President about to face elections...using one of our biggest advantages - “the numbers” like never seen before. And in a democracy, that matters!!

— Prashant Kishor (@PrashantKishor) September 23, 2019