amitabh-bachchan

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ അതികായൻ അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ട്വിറ്ററിലൂടെ നടനെ അഭിനന്ദിച്ചു. നമ്മളെ രണ്ട് തലമുറയോളം രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസമായ അമിതാഭ് ബച്ചനെ ഏകകണ്ഠമായി ദാദാ സാഹിബ് ഫാൽക്കെ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നു. രാജ്യവും രാജ്യത്തിനപ്പുറവും ഈ വാർത്തയിൽ സന്തുഷ്ടരാണ്. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ- പ്രകാശ് ജാവേദ്ക്കർ ട്വിറ്ററിൽ കുറിച്ചു.

1969ലാണ് സിനിമാ ഇതിഹാസവും ഇന്ത്യൻ സിനിമയുടെ പിതാവെന്നും അറിയപ്പെടുന്ന ദാദാ സാഹിബ് ഫാൽക്കെയുടെ പേരിൽ പുരസ്കാരം സംഘടിപ്പിച്ചത്. വിഖ്യാത ഹിന്ദി കവി ഹരിവൻഷ് റായ് ബച്ചൻറേയും തേജീ ബച്ചന്‍റേയും മകനായി 1942 ഒക്ടോബർ11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. 1969 മുതൽസിനിമാരംഗത്ത് സജീവമായ ബച്ചന്‍ 70-80 കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയെ ഇളക്കി മറിച്ചു കൊണ്ടാണ് താരസിംഹസനത്തിലേക്ക് എത്തിയത്. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്.

The legend Amitabh Bachchan who entertained and inspired for 2 generations has been selected unanimously for #DadaSahabPhalke award. The entire country and international community is happy. My heartiest Congratulations to him.@narendramodi @SrBachchan pic.twitter.com/obzObHsbLk

— Prakash Javadekar (@PrakashJavdekar) September 24, 2019