ഹൈദരാബാദ്: വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് നേരിട്ട മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദിൻ ക്രിക്കറ്ര് ഭരണ രംഗത്ത് പിടിമുറുക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
147 വോട്ട് നേടിയാണ് അസ്ഹർ വിജയിയായത്. എതിരാളിയായ പ്രകാശ് ചന്ദ് ജെയിനിന് 73 വോട്ടുകളാണ് ലഭിച്ചത്. അദ്നാന് മുഹമ്മദും സീഷൻ അദ്നാൻ മഹ്മൂദുമാണ് അസ്ഹറിനെ നാമനിർദ്ദേശം ചെയ്തത്.
ഇന്ത്യക്ക് വേണ്ടി 99 ടെസ്റ്റുകളും 334 ഏകദിനങ്ങളും അസ്ഹർ കളിച്ചിട്ടുണ്ട്. വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട അസ്ഹറിന്റെ വിലക്ക് 2012-ലാണ് കോടതി ഒഴിവാക്കിയത്.