school-elaction
തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പരമ്പരാഗത രീതിയിൽ നടന്ന സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.

ചെങ്ങന്നൂർ: സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനിലേക്കും, ലാപ് ടോപ്പിലേക്കും മാറുമ്പോൾ
തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പരമ്പരാഗതമായ രീതിയിൽ നടത്തിയ ബാലറ്റ് വോട്ടിംഗ് ഏറെ ശ്രദ്ധേയമായി. വിദ്യാർത്ഥികളെ തന്നെ പോളിംഗ് ഓഫീസർമാരായി നിയമിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾക്ക് അവരുടെ സ്വന്തം ക്ലാസിൽ നിന്നും പുറത്തുള്ള ക്ലാസിലായിരുന്നു നിയമനം നൽകിയത്. നോട്ടയും, ചിഹ്നവും ഉൾപ്പെടെ ബാലറ്റ് പേപ്പർ അച്ചടിച്ചാണ് നൽകിയത്. വോട്ടു രേഖപ്പെടുത്തിയ കുട്ടികളുടെ കൈയ്യിൽ മഷി അടയാളം രേഖപ്പെടുത്തി. വനിതാ സംവരണമുള്ള ക്ലാസുകൾക്ക് പിങ്ക് കളർബൂത്തുകളാക്കി മാറ്റി. പോളിംഗ് ഓഫീസർമാർക്ക് പോസ്റ്റൽ വോട്ടിംഗ് ചെയ്യാനുള്ള അവസരവും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങി പോളിംഗ് ഓഫീസർമാർ ബൂത്തിലേക്ക് പോയപ്പോൾ എസ്.പി സി കേഡറ്റുകൾ സുരക്ഷ ഒരുക്കി. ബാലറ്റ് പേപ്പറിൽ ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം അനുവദിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു നാമനിർദ്ദേശ പത്രിക സ്വീകരിച്ചത്.ബാലറ്റ് പെട്ടികളിൽ നിക്ഷേപിച്ച വോട്ടുകൾ സ്‌കൂളിലെ പ്രത്യേക വോട്ടെണ്ണൽ കേന്ദ്രത്തിൽ കൊണ്ടുവന്ന് മൂന്ന് റൗണ്ട്കളായാണ് എണ്ണി ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ നടന്നപ്പോൾ ലീഡിംഗ് നില മാറിമറിഞ്ഞത് കുട്ടികളിൽ ആവേശമുണർത്തി. 10 സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത്. ഒരാൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയിച്ച സ്ഥാനാർത്ഥികൾ ഭരണപക്ഷമായും തോറ്റവർ പ്രതിപക്ഷമായും പ്രഖ്യാപിച്ചു. ചെയർമാനായി അഖിൽ ആർ.പിള്ളയും, വൈസ് ചെയർമാൻ വിധു പ്രസാദ്, സെക്രട്ടറി പ്രസൂജ, സ്പീക്കർ റിനു.പിറെജിയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി നന്ദു ഹരികുമാർ, ജെറിൻ ജേക്കബ്, ബി.ആർ കൈലാസ്, അഞ്ജലി നായർ എന്നിവരാണ്. കുട്ടികൾ തന്നെ നടത്തിയതെഞ്ഞെടുപ്പിൽ പ്രിൻസിപ്പൽ സി.വിജയലക്ഷ്മി സീനിയർ അസി.ഡി. ബീനാ ജോൺ, എം.എം ജിജുമോൻ ,ജി.രാജേഷ്, ജി.പ്രദീപ് കുമാർ, എസ്.പ്രീതി എന്നിവർ നേതൃത്വവും നിർദ്ദേശവും നൽകി.