ഗുരുവായൂർ: കർണാടക സംഗീതജ്ഞൻ ഗുരുവായൂർ പടിഞ്ഞാറെനട വിഷ്ണുമഠത്തിൽ വെങ്കിടേശ്വരൻ (62) നിര്യാതനായി. രോഗബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഗീതവിദ്വാൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ ശിഷ്യനായിരുന്ന വെങ്കിടേശ്വരൻ നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് മാനേജരായി വിരമിച്ച ശേഷം മുഴുവൻ സമയവും കച്ചേരികൾക്കും, സംഗീതപഠനത്തിനുമായി ചെലവഴിക്കുകയായിരുന്നു.
ഒട്ടേറെ ശിഷ്യസമ്പത്തിനുടമയാണ്.
കർണാടക സംഗീതജ്ഞനായിരുന്ന കൊല്ലം ഗോപാല ഭാഗവതരുടെയും (രാജഗോപാല അയ്യർ), അനന്തലക്ഷ്മി അമ്മാളിന്റെയും മകനാണ്. നവരാത്രി സംഗീതോത്സവത്തോട് അനുബന്ധിച്ച് മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച സംഗീതക്കച്ചേരി നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്.
ബംഗളൂരു ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ സംഗീതരത്‌ന പുരസ്‌കാരം, കാഞ്ചികാമകോടി പീഠം ആസ്ഥാനവിദ്വാൻ തുടങ്ങി ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. മാവേലിക്കര പരുത്തിപ്പള്ളി മഠത്തിൽ ഭഗവതിയമ്മാളാണ് ഭാര്യ. മക്കൾ: വിഷ്ണു വെങ്കിടേശ്വരൻ (എസ്.ബി.ഐ തിരുനാവായ), ജിഷ്ണു വെങ്കിടേശ്വരൻ (എസ്.ബി.ഐ ഗുരുവായൂർ). മരുമകൾ : ശോഭന (ഫെഡറൽ ബാങ്ക്, പാവറട്ടി)...