തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്ത ശൃംഖല പദ്ധതിക്കായി സബ്എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. ഇതിനായുള്ളവാക് ഇന്റർവ്യൂ 7ന് രാവിലെ 10.30 ന് കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് രാവിലെ എട്ടു മുതൽ 9.30 വരെ രജിസ്റ്റർ ചെയ്യാം.
സബ് എഡിറ്റർ നിയമനത്തിന് ബിരുദവും ജേർണലിസത്തില്‍ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം / മാസ്‌കമ്യൂണിക്കേഷനിൽ ബിരുദമാണ് യോഗ്യത. മാദ്ധ്യമസ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ജില്ലയിൽ ഒരു സബ് എഡിറ്റർ ഒഴിവാണുള്ളത്. ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനത്തിന് ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/ മാസ്‌കമ്യൂണിക്കേഷനിൽ ബിരുദം ഉണ്ടായിരിക്കണം. കണ്ടന്റ് എഡിറ്റർക്ക് ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം / മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. സമൂഹമാദ്ധ്യമങ്ങളിൽകണ്ടന്റ് ജനറേഷൻ / ഗ്രാഫിക് ഡിസൈൻ എന്നിവയിൽ പരിചയം വേണം. മൂന്നു വിഭാഗത്തിലും ജേർണലിസത്തിൽ അല്ലെങ്കിൽ മാസ്‌കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവർക്കും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിന് തെളിവ് ഹാജരാക്കണം. കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.
ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ ഇന്റർവ്യൂവില്‍ പങ്കെടുക്കാൻ അർഹതയുണ്ടാവൂ. ഒരാൾക്ക് ഒരുതസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. എം പാനല്‍ ചെയ്യപ്പെട്ടവർക്ക് ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കില്ല. മൂന്നു വിഭാഗങ്ങളിലേക്കുമുള്ള ഉദ്യോഗാർത്ഥികൾ മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.
സബ് എഡിറ്റർക്ക് പ്രതിമാസം 19800 രൂപയും ഇൻഫർമേഷൻ അസിസ്റ്റന്റിനും കണ്ടന്റ് എഡിറ്റർക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം. വാക് ഇൻ ഇന്റർവ്യൂവിനെത്തുന്നവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.prd.kerala.gov.in.