tita

തിരുവനന്തപുരം:പതിമ്മൂന്നുവർഷം വിജിലൻസ് അന്വേഷിച്ചിട്ടും തുമ്പുപോലും കണ്ടെത്താനാവാത്ത ട്രാവൻകൂർ ടൈറ്റാനിയത്തിലെ കൊടിയ അഴിമതിയുടെ നേരറിയുകയാണ് സി.ബി.ഐയുടെ ദൗത്യം. വിദേശകമ്പനികളുമായി ഒത്തുകളിച്ച് കോടികൾ കീശയിലാക്കിയ കേസിൽ, ഉദ്യോഗസ്ഥ മേലാളർക്കു പുറമെ ഇടത്-വലത് രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം അന്വേഷണം നേരിടേണ്ടിവരും.

1997

മലിനീകരണം പരിഹരിക്കാൻ ഇ.കെ.നായനാർ സർക്കാർ എ.ഡി ദാമോദരൻ സമിതിയെ നിയോഗിച്ചു.

2001

സമിതിയുടെ ശുപാർശപ്രകാരം 108.30കോടിയുടെ പദ്ധതിക്കായി ഇടതുസർക്കാർ ഉത്തരവിറക്കി.

2003ആഗസ്റ്റ്

സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി നടപ്പാക്കാനാവില്ലെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.

2004ജൂൺ

യു.ഡി.എഫ് സർക്കാർ പദ്ധതി തള്ളി. വേറെപദ്ധതിയുണ്ടാക്കാൻ പൊതുമേഖലയിലെ മെക്കോണിനെ നിയോഗിച്ചു

2005

65ടണ്ണിന്റെ പ്ലാന്റോടെ, രണ്ടുഘട്ടങ്ങളിലായി 256.01കോടിയുടെ പദ്ധതി മെക്കോൺ തയ്യാറാക്കി

2006

മെക്കോണുമായി കരാറൊപ്പിട്ടു. അക്കാലത്ത് വിറ്റുവരവ് 120കോടി

2006

ഒക്ടോബർ 6. അഴിമതിയാരോപണം വിജിലൻസ് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

2007

127കോടിയുടെ ആദ്യഘട്ടത്തിന് കേന്ദ്ര പാരിസ്ഥിതികാനുമതി

2007

പദ്ധതിയിൽ വൻ അഴിമതിയുമെന്ന് സി.എ.ജി റിപ്പോർട്ട്

2007

ചെലവ് 500 കോടി കവിയുമെന്ന കിറ്റ്കോ റിപ്പോർട്ടിനെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു

2013

കോടികളുടെ നഷ്ടമുണ്ടായെങ്കിലും തെളിയിക്കാനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

2014

രാഷ്ട്രീയനേതൃത്വത്തെ ഒഴിവാക്കിയ 202പേജുള്ള റിപ്പോർട്ട് കോടതിതള്ളി.

2016

ഡി.ജി.പി ജേക്കബ്തോമസ് റെയ്ഡിൽ രേഖകൾ പിടിച്ചു. വിജിലൻസിൽ നിന്നൊഴിവാക്കി

2018

അന്വേഷണം ഇഴഞ്ഞു. കോടതിയോട് സാവകാശം തേടുന്നു

2019

അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സർക്കാർ തീരുമാനം

വമ്പന്മാരുടെ റോൾ

ഉമ്മൻചാണ്ടി

പദ്ധതി നടപ്പാക്കാൻ താത്പര്യമറിയിച്ച് സുപ്രീംകോടതി നിരീക്ഷണസമിതി അദ്ധ്യക്ഷൻ ഡോ.ജി.ത്യാഗരാജന് 2005ഏപ്രിൽ 23നും 2006ജനുവരി 5നും കത്തെഴുതിയത് വിനയായി. മ­ലി­നീ­ക­രണനി­യ­ന്ത്രണ ബോർ­ഡ് തൃപ്തി അറിയിച്ചെന്ന് രണ്ടാംകത്തിൽ. പക്ഷേ,12വൈകല്യങ്ങൾ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് ഉമ്മൻചാണ്ടിയിൽ നിന്ന് മറച്ചുവച്ചെന്ന് സൂചന. കേസുകൊടുത്ത സി.ഐ.ടി.യു നേതാവ് ജയൻ ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കത്തെഴുതിയതെന്ന് ഉമ്മൻചാണ്ടി. ഗൂഢാലോചനയിൽ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന ആദ്യനിലപാട് തിരുത്തിയ വിജിലൻസ്, ഉന്നതനേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതായി കോടതിയെ അറിയിച്ചു.

എളമരംകരിം

2006ഒക്ടോബറിൽ വ്യവസായ മന്ത്റിയായിരുന്ന എളമരംകരിമാണ് പ്ലാന്റിന് തറക്കല്ലിട്ടത്. പിന്നാലെ ചെലവ് 414.4കോടിയാവുമെന്ന് മെക്കോൺ അറിയിച്ചു. പുനഃപരിശോധനയ്ക്ക് ആറ് കോടി ചെലവിൽ കി​റ്റ്‌കോയെ നിയോഗിച്ചു. 2007 മാർച്ച് 31വരെ മെക്കോണിന്റെ കരാർ നീട്ടി. 2007ഒക്ടോബർ18ന് മാലിന്യ നിയന്ത്റണത്തിന് ആസിഡ് റിക്കവറിപ്ലാന്റ് മതിയെന്നും 256കോടിയുടെ പദ്ധതി 225കോടിയുടേതാക്കാനും തീരുമാനം. 32കോടിയുടെ ആസിഡ് പ്ലാന്റിന് 42കോടി അനുവദിച്ചെന്നും ആരോപണം. ചെലവ് 500കോടിയാവുമെന്ന കി​റ്റ്‌കോ റിപ്പോർട്ടോടെ പദ്ധതി ഉപേക്ഷിച്ചു.

കെ.കെ.രാമചന്ദ്രൻ

പദ്ധതിക്കാലത്ത് പരിസ്ഥിതിവകുപ്പ് മന്ത്രി. മലി­നീ­ക­രണ നി­യ­ന്ത്ര­ണ­ബോർ­ഡി­ന്റെ എതിർപ്പുണ്ടായതോടെ, അദ്ദേഹത്തെ പരിസ്ഥിതിവകുപ്പിൽ നിന്നൊഴിവാക്കി 2006 മാർച്ചിൽ യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്.ബി.ടി വായ്പയെടുത്ത് മെക്കോണിന് 72കോ­ടി നൽകി. ഉപകരാറെടുത്ത ചെന്നൈയിലെ വി. എ.ടെക്കിന് 32.08കോ­ടിയും മെക്കോണിന്റെ പദ്ധതിക്ക് അവർക്കുതന്നെ കൺസൾട്ടൻസി ചാർജായി 5.56 കോടിയും നൽകി. കെ.കെ.രാമചന്ദ്രന്റെ മൊഴിയെടുത്ത വിജിലൻസ് അദ്ദേഹത്തെ സാക്ഷിയാക്കി.

120കോടി

ഇനിയും അടച്ചുതീർക്കേണ്ട ബാദ്ധ്യത

4ലക്ഷം

ദിവസേന വർദ്ധിക്കുന്ന ബാദ്ധ്യത