eating-glass

ഭോപ്പാൽ: അമൃത് കഴിച്ചാലും അല്പം ചില്ല് കൂടെക്കഴിക്കണം. എന്നാലേ തൃപ്തിയാവൂ. ഭോപ്പാൽ സ്വദേശിയും അഭിഭാഷകനുമായ ദയാറാം സാഹുവിന് ഈ കടുത്ത ചില്ലുപ്രേമം തുടങ്ങിയിട്ട് വർഷം നാല്പതായി. മദ്യക്കുപ്പി, ബൾബ്, ട്യൂബുകൾ തുടങ്ങി ചില്ലിലുള്ള എന്ത് ഐറ്റവും തിന്നാൻ ദയാറാം ഒരുക്കമാണ്.

പ്രദേശത്തെ അറിയപ്പെടുന്ന അഭിഭാഷകനാണ് ദയാറാം. പക്ഷേ, തന്റെ പ്രശസ്തിയിൽ കക്ഷി ഒട്ടും തൃപ്തനല്ല. എന്തെങ്കിലും വ്യത്യസ്തമായി ചെയ്ത് നാലാളെക്കൊണ്ട് പറയിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് ചില്ലിനോട് ഇഷ്ടം കൂടിയത്. ചില്ലിന്റെ ചെറു കഷണങ്ങൾ തിന്നുതുടങ്ങിയതോടെ രുചി ഇഷ്ടപ്പെട്ടു. പിന്നെ പതിവാക്കി. ചില്ല് ഡിഷിന് ഒരു പ്രത്യേക രുചിയും ശക്തിയുമുണ്ടെന്നാണ് ദയാറാം സാക്ഷ്യപ്പെടുത്തുന്നത്.

അങ്ങനെ ദയാറാമിനെ കൂടുതൽ ആൾക്കാർ അറിഞ്ഞുതുടങ്ങി. ഇപ്പോൾ രാജ്യമൊട്ടാകെ പ്രസിദ്ധനുമായി. പക്ഷേ ബന്ധുക്കൾക്ക് അങ്കലാപ്പായി. ഒരിക്കലും ദഹിക്കാത്ത ചില്ലുമൂലം ദയാറാമിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നതായിരുന്നു അവരുടെ പേടി. ചില്ലിനോടുള്ള സ്നേഹം കുറച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന് ഡോക്ടർമാരും മുന്നറിയിപ്പു നൽകി. അതോടെ തൽക്കാലം ചില്ലു തീറ്റ കുറച്ചിരിക്കുകയാണ്. പല്ലുകൾക്ക് അല്പം കുഴപ്പമുള്ളതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ദയാറാം പറയുന്നത്. ചെറുകഷണങ്ങളാക്കി സാവധാനം ചവച്ചരച്ചു കഴിക്കുന്നതിനാലാണ് പ്രശ്നമുണ്ടാകാത്തതെന്നാണ് കക്ഷിയുടെ വിചാരം.

#WATCH: Dayaram Sahu, a lawyer from Dindori has been eating glass since last 40-45 years, says,"it's an addiction for me. This habit has caused damage to my teeth. I wouldn't suggest others to follow as it's dangerous for health. I have reduced eating it now." #MadhyaPradesh pic.twitter.com/DRWXXb93qA

— ANI (@ANI) September 14, 2019