തിരുവനന്തപുരം: സിസ്റ്രർ അഭയക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂരിനും സുഹൃത്ത് ഫാദർ ജോസ് പൂതൃക്കയിലിനും കോട്ടയം ബി.സി.എം കോളേജിലെ ഒരു സിസ്റ്രറുമായി വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സഹപ്രവർത്തകയും കോളേജ് അദ്ധ്യാപികയുമായിരുന്ന സാക്ഷിയുടെ മൊഴി.
ജോസ് പൂതൃക്കയിലിനും കോട്ടൂരിനും ഒപ്പം ജോലി ചെയ്തിരുന്ന പ്രൊഫ. ത്രേസ്യാമ്മയാണ് പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകിയത്. സിസ്റ്രർ അഭയയുടെ മലയാളം അദ്ധ്യാപിക കൂടിയാണ്.
കോട്ടൂരിന്റെയും പൂതൃക്കയിലിന്റെയും നോട്ടവും പ്രവൃത്തികളും ശരിയായിരുന്നില്ലെന്ന് നിരവധി വിദ്യാർത്ഥിനികൾ തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. വളരെയേറെ സ്വഭാവദൂഷ്യമുണ്ടായിരുന്ന ഇരുവരെയും അന്നത്തെ ബിഷപ്പ് കുന്നശ്ശേരി വളരെ അധികം സഹായിച്ചിട്ടുണ്ട്. കോളേജിലും ഇരുവർക്കും പ്രത്യേക പരിഗണന ഉണ്ടായിരുന്നു. സിസ്റ്രർ അഭയയുടെ മൃതദേഹം കാണാൻ പയസ് ടെൻത് കോൺവെന്റിൽ ചെന്നപ്പോൾ മൂടിയിരുന്ന ഷീറ്ര് മാറ്രി മൃതദേഹം കാണിച്ചു തന്നത് ജോസ് പൂതൃക്കയിലായിരുന്നു. മൃതദേഹത്തിന്റെ മുഖത്ത് മുറിവുണ്ടായിരുന്നു. സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന പത്രങ്ങളിലെ പേജ് മറ്റാരും കാണാതിരിക്കാൻ കോളേജ് അധികൃതർ ഇളക്കിമാറ്റിയിരുന്നതായും ത്രേസ്യാമ്മ മൊഴി നൽകി.