maoist-

ന്യൂഡൽഹി:തീവ്ര ഇടതു സംഘടനകളുടെ ആക്രമണങ്ങളിൽ ഒൻപതു വർഷത്തിനിടെ രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 3,749 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇത്തരം സംഘടനകളിൽ ഏറ്റവും ശക്തം സി.പി.ഐ മാവോയിസ്റ്റ് ആണെന്നും, 88 ശതമാനം ആക്രമണങ്ങൾക്കു പിന്നിലും ഇവരാണെന്നും 2018 - 19 വാർഷിക റിപ്പോർട്ട് പറയുന്നു.

സർക്കാരിന്റെ ശക്തമായ ഇടപെടൽ കാരണം അഞ്ചുവർഷത്തിനിടെ മാവോയിസ്റ്റ് ആക്രമണങ്ങൾ കുറഞ്ഞു. സംഘടനകളുടെ വ്യാപനം ചുരുങ്ങി. തിരിച്ചടികൾക്കിടയിലും വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.ഐ മാവോയിസ്റ്റ്. എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു.

 2010 മുതൽ ഇതുവരെ 10,660 ആക്രമണങ്ങൾ

 ജീവൻ നഷ്ടമായത് 3,749 പേർക്ക്

 കൂടുതൽ ആക്രമണങ്ങൾ ചത്തിസ്ഗഢിൽ. 3,769 സംഭവങ്ങൾ, 1,370 പേർ കൊല്ലപ്പെട്ടു.

 രണ്ടാമത് ജാർഖണ്ഡ്. 3,358 ആക്രമണങ്ങൾ. കൊല്ലപ്പെട്ടത് - 997 പേർ

 ബീഹാറിൽ 1,526 സംഭവങ്ങൾ, കൊല്ലപ്പെട്ടത് 387 പേർ

 നക്സൽ സ്വാധീന സംസ്ഥാനങ്ങൾ - 10.

(ചത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തെലുങ്കാന,ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്.)

അഞ്ചുവർഷത്തിനിടെ കുറവ്

 2013 -18 അക്രമസംഭവങ്ങൾ 26.71 ശതമാനം കുറഞ്ഞു, മരണങ്ങളിൽ 39.5 ശതമാനം കുറവ്

 2013 ൽ 1,136 സംഭവങ്ങൾ - 2018ൽ 833

 ജീവൻ നഷ്ടമായത് 2013 ൽ 136 , 2018 ൽ 225

 2013ൽ 75 സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായി. 2018ൽ 67

 2013 ൽ 136 മാവോയിസ്റ്റുകളെ വധിച്ചു. 2018ൽ 225 . 65.49 ശതമാനം വർദ്ധന

മാവോയിസ്റ്റ് സ്വാധീനം കുറയുന്നു

ഒഡിഷ,മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ 9 ശതമാനത്തിൽ താഴെയാണ് അക്രമസംഭവങ്ങൾ. ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നാലുശതമാനത്തിൽ താഴെ.

2013 ൽ പത്തു സംസ്ഥാനങ്ങളിലായി 76 ജില്ലകളിലെ 330 സ്റ്റേഷൻ പരിധികളിൽ ഇടത് തീവ്രവസംഘടനകൾക്ക് സ്വാധീനം. 2018ൽ എട്ട് സംസ്ഥാനങ്ങളിലായി 251 പൊലീസ് സ്റ്റേഷനുകളായി ചുരുങ്ങി.