കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് വരുന്ന കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ വാഹനങ്ങൾക്ക് ഫാക്ടിന്റെ ഏലൂരിലെ 150 ഏക്കർ ഭൂമിയിൽ പാർക്കിംഗ് സൗകര്യമൊരുക്കണമെന്ന നിവേദനം മൂന്നു മാസത്തിനകം പരിഗണിച്ചു സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കളമശേരി മുതൽ വല്ലാർപാടം വരെ 15 കിലോമീറ്റർ ദൂരമുള്ള ദേശീയപാത 966 എയുടെ (കണ്ടെയ്നർ റോഡ്) ഇരു വശങ്ങളിലും കണ്ടെയ്നർ ലോറികൾ അനധികൃതമായി പാർക്കു ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഏലൂർ നഗരസഭ കൗൺസിലർ ജോസഫ് ഷെറി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.