arppokara

കുമരകം : മഴ പോയി മാനം തെളിഞ്ഞിട്ടും ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ ദുരിതം ഒഴിയുന്നില്ല. രണ്ടു ദിവസം തുടർച്ചയായി പെയ്‌ത മഴയിൽ ഉയർന്ന ജലനിരപ്പ് താഴാത്തതിനാൽ കുമരകം , തിരുവാർപ്പ് പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണമായി. രണ്ടു ദിവസമായി പെയ്‌ത മഴയിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസമുണ്ടാകാത്തതിനാൽ സാധാരണക്കാരുടെ ദുരിതം കാണാൻ അധികൃതർ ആരും എത്തിയില്ല. ഉൾപ്രദേശങ്ങളിൽ പല വീടുകളും, ചെറിയ ഇടവഴികളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.

ദുരിതം ഇവിടെ

ചെങ്ങളം കടത്ത് കടവ് മുതൽ ഇല്ലിക്കൽ വരെ

കുമരകം കോന്നേക്കേരി പാടശേഖരത്തിന് സമീപം

കാഞ്ഞിരം , അബേദ്ക്കർ കോളനി

കുടമാളൂർ,കരിപ്പ, പനയം പത്ത്, കരിപ്പൂത്തട്ട്

മൂഴിമുഖം നാല് തോട്,മണിയാപറമ്പ്

വിജയപുരം പഞ്ചായത്തിന്റെ ചിലഭാഗങ്ങൾ

കൃഷിയും വെള്ളത്തിൽ

വെള്ളമിറങ്ങാത്തത് നെൽകൃഷിയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ആർപ്പൂക്കര പഞ്ചായത്തിന്റെ തെക്ക്,പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളക്കെട്ട് കൃഷിയ്‌ക്ക് ഭീഷണി ഉയർത്തുന്നുണ്ട്. പുഞ്ചകൃഷിയ്ക്കായി പാടശേഖരങ്ങൾ ഒരുക്കേണ്ട സമയത്തെ മഴയാണ് കർഷകരെ വലയ്ക്കുന്നത്. കൃഷിയിറക്കാൻ വൈകുംതോറും വേനൽ മഴയുടെ ദുരിതവും അനുഭവിക്കേണ്ടി വരുമെന്നു ഇവർ പറയുന്നു.