rahul-gandhi

ന്യൂഡൽഹി: ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിക്കിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒരിക്കൽ കൂടി പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഈ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽഗാന്ധി എം.പി. മോദിയുടെ പ്രസ്താവനയെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് മറുപടിയുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

പ്രധാനമന്ത്രി മോദിയുടെ കഴിവുകേട് മറച്ചുവെച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം കലർന്ന ട്വീറ്റ്. ’ഞങ്ങളുടെ പ്രധാനമന്ത്രിയുടെ കഴിവുകേട് മറച്ചുവച്ചതിന് ജയ്ശങ്കറിന് നന്ദി. മോദിയുടെ ഈ നടപടി ഡെമോക്രാറ്റുകൾക്ക് ഇന്ത്യയോടുള്ള സമീപനത്തെയടക്കം ബാധിക്കും. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അവിടെ ഉണ്ടായിരിക്കുമ്പോൾ നയതന്ത്രത്തെ കുറിച്ച് അദ്ദേഹത്തെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കണം’- എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

അതേസമയം, പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിശദീകരണം. ട്രംപിന്റെ പ്രചാരണ മുദ്രാവാക്യമായ ”അബ്കി ബാർ ട്രംപ് സർക്കാർ” എന്ന് പ്രധാനമന്ത്രി മോദി ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ജയ്ശങ്കർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. 2020ൽ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നു ഇതെന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ത്രിദിന സന്ദർശനത്തിനായി യു.എസിലെത്തിയ വിദേശകാര്യമന്ത്രി ജയ്ശങ്കർ ഇത് സംബന്ധിച്ച വിശദീകരണം നടത്തിയത്.

Thank you Mr Jaishankar for covering up our PM’s incompetence. His fawning endorsement caused serious problems with the Democrats for India. I hope it gets ironed out with your intervention. While you’re at it, do teach him a little bit about diplomacy.https://t.co/LfHIQGT4Ds

— Rahul Gandhi (@RahulGandhi) October 1, 2019