ലണ്ടൻ: ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ അവകാശ തർക്കം സംബന്ധിച്ച കേസിൽ ഇന്ത്യക്ക് അനുകൂലമായി വിധി. ഒരു മില്യൺ യൂറോയാണ് നൈസാം 1948ൽ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ചത്. അന്നത്തെ ലണ്ടനിലെ പാക് ഹൈ കമീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്റെ പേരിലായിരുന്നു പണം കൈമാറിയത്.
ഇതിന്റെ അവകാശ തർക്കത്തിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിനെ തുടന്നുള്ള ഇന്ത്യയും നൈസാമിന്റെ പിന്തുടർച്ചക്കാരുമാണ് പാകിസ്ഥാനെതിരായ കേസിലെ കക്ഷികൾ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഹൈകോടതിയാണ് ഇന്ത്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇന്ന് അതിന്റെ മൂല്യം ഏകദേശം 35 മില്യൺ യൂറോ വരും. ജവഹർലാൽ നെഹ്റുവിന്റേയും സർദാർ വല്ലഭായി പട്ടേലിന്റെയും നേതൃത്വത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് നൈസാമിന്റെ ധനമന്ത്രി വൻ തുക ബ്രിട്ടനിലെ ബാങ്കിൽ നിക്ഷേപിച്ചത്. ഇതിനെ തുടർന്ന് വർഷങ്ങൾ നീണ്ട അവകാശ തർക്കത്തിനാണ് ഒടുവിൽ ഇന്ത്യക്ക് അനുകൂലമായ വിധി ഉണ്ടായത്.