പോക്‌സോ അടക്കമുള്ള നിയമങ്ങൾ കർശനമാക്കിയെങ്കിലും കുരുന്നുകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ പലപ്പോഴും മാദ്ധ്യമങ്ങളിൽ വരാറുണ്ട്. സ്‌കൂളിൽ സംഘടിപ്പിക്കുന്ന കൗൺസിലിംഗിനിടെയാണ് മിക്കവാറും തങ്ങൾ ഇരയാക്കപ്പെട്ട സംഭവങ്ങൾ കുട്ടികൾ തുറന്ന് പറയുന്നത്.
സ്‌കൂളിൽ കൗൺസിലറായി ജോലി നോക്കവേ അവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവം മനസിലാക്കിയതിനെ കുറിച്ചും, നിയമ സഹായം തേടിയതിനെ കുറിച്ചും ഫേസ്ബുക്കിൽ കുറിക്കുകയാണ് മനശാസ്ത്രജ്ഞയായ കല ഷിബു. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളുമായി സ്‌കൂളിലെ ഇടവേള സമയത്ത് സംസാരിച്ചു കൊണ്ടിരിക്കവേയാണ് സ്‌കൂളിലെ കൗൺസിലറായ താൻ കുട്ടികളുടെ മുഖത്ത് നിറവ്യത്യാസം കണ്ടതെന്നും അപായ സൂചന തോന്നിയതോടെ വിദ്യാർത്ഥികളെ കൗൺസലിംഗ് റൂമിലെത്തിച്ച് സംസാരിച്ചു. ആൺകുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്നു എന്ന തിരിച്ചറിവിൽ ഞെട്ടി നിന്ന അടുത്ത കുറെ നിമിഷങ്ങളായിരുന്നു അപ്പോഴുണ്ടായതെന്നും അവർ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
രാവിലെ എനിക്ക് ഒരു കോൾ എത്തി.. കൊല്ലം
ഇരവിപുരം പോലീസ് സ്റ്റേഷനിൽ നിന്നും..
തീയതി പറഞ്ഞു..
അന്ന് കോടതിയിൽ എത്തണം..
ഇപ്പഴെങ്കിലും കേസ് വിളിച്ചല്ലോ.. !
വർഷങ്ങൾക്കു മുൻപ്, ഒരു സ്കൂളിൽ കൗൺസിലർ ആയിരുന്ന സമയം..
ഇടയ്ക്ക് ഒന്ന് കറങ്ങാൻ ഇറങ്ങും..
ഉപ്പിലിട്ട ചാമ്പയ്‌ക്ക, നെല്ലിക്ക, സിപ്പ്അപ്പ് ഒക്കെ എനിക്ക് പിള്ളേരെക്കാളും ഇഷ്‌ടം..
ഞാനങ്ങനെ അതൊക്കെ ചുരുട്ടിപിടിച്ചു നില്കുമ്പോ കുഞ്ഞുങ്ങളും ചുറ്റിലും കൂടാറുണ്ട്..
ഒരേ പ്രായത്തിൽ ഉള്ള കുറെ ആണ്കുഞ്ഞുങ്ങൾ..
പന്ത്രണ്ടു വയസ്സിനു താഴെ..
നോക്കുമ്പോൾ
മുഖത്തു, ചിറി ക്കു ചുറ്റലും വല്ലാത്ത നിറവ്യത്യാസം.
എന്തോ ഉള്ളിൽ ഒരു അപായസൂചന..
ഞാൻ അവരെ കൗൺസലിംഗ് റൂമിൽ ഇരുത്തി സംസാരിച്ചു..
ആണ്കുഞ്ഞുങ്ങളെ ലൈംഗികമായി( പ്രകൃതി വിരുദ്ധ ) ഉപയോഗിക്കുന്നു എന്ന തിരിച്ചറിവിൽ ഞെട്ടി നിന്ന അടുത്ത കുറെ നിമിഷങ്ങൾ..
ആര് വിശ്വസിക്കും !
ഞാൻ record ചെയ്തു..
മാതാപിതാക്കളെ വിളിച്ചു കേൾപ്പിച്ചു..കാണിച്ചു..
കേസ് കൊടുത്തു..
പ്രതിയെ അറസ്റ്റ് ചെയ്തു..
കേസിൽ ഒന്നാം സാക്ഷി ആയിരുന്നു..
അതാണ് ഇന്ന് വന്ന വിളി..
അതിനു മുൻപ്, പതിനാലുകാരിയെ ഓട്ടോക്കാരൻ പീഡിപ്പിച്ച കേസ്..
അതിലും ഒന്നാം സാക്ഷി ഞാൻ ആയിരുന്നു.. പോലീസ് സ്റ്റേഷനിൽ അയാളെ ഇറക്കാൻ വന്ന ഗുണ്ടകളെ കണ്ടപ്പോൾ തന്നെ,
കൂടെ ഉള്ള സുഹൃത്ത് മുന്നറിയിപ്പ് തന്നു..
ഇത് ഒതുക്കും.. !
പക്ഷെ, അന്നത്തെ si rajesh എന്നൊരാൾ ആയിരുന്നു.
അദ്ദേഹം നല്ല പൂട്ടിട്ടു പൂട്ടി..
ആ കേസ് 2012 il നടന്നതാണ്..
എന്നെ കോടതിയിൽ സാക്ഷി പറയാൻ വിളിച്ചത് 2017ഇൽ..
Minor ആയിരുന്ന കുട്ടി major ആയി..
അവർക്ക് കേസ് വേണ്ട..
മാഡം മാറ്റി പറയണം..
തലേന്ന് വന്ന കോൾ..
കോടതി ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു ഞാൻ ഇറങ്ങി..
സത്യസന്ധമായി പറയണമല്ലോ.. മൊഴി മാറ്റി പറഞ്ഞില്ല..
അവളുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ, അതിന്റെ ഹോസ്പിറ്റലിൽ record ഒക്കെ എന്റെ പക്കൽ ഇന്നുമുണ്ട്..
ഇറങ്ങുമ്പോൾ പ്രതിയും വാദിയും ഒന്നിച്ചു നിന്നു നോക്കി..
പ്രതി മാത്രം ഒന്ന് ചിരിച്ചു.
Pocso നിയമം വരുന്നതിനു മുൻപ് നടന്ന ആ കേസ് ന്റെ വിധി എന്താണ് എന്ന് പിന്നെ ഞാൻ തിരക്കിയിട്ടില്ല..
വിവാഹിതയായ ആ പെൺകുട്ടി ഇനിയും സമാധാനത്തോടെ ജീവിക്കട്ടെ..
അവൾക്കു പരാതി ഇല്ലല്ലോ ഇപ്പോൾ.. !
ഇതിപ്പോ അടുത്തത്..
പരാതിക്കാർ പിൻവലിഞ്ഞോ..
ഒന്നുമറിയില്ല..
കേസിന്റെ വിസ്താരത്തിന്റെ കാലം കൂടും തോറും നീതി കിട്ടാനും ബുദ്ധിമുട്ട് ആകും..
കുറ്റം ആവർത്തിക്കും..
ഇനിയുമുണ്ട്..
അതിനി എന്നാണോ വിളി വരിക എന്നറിയില്ല..
ഒരു കേസ് നടന്നു പെട്ടന്നു വിസ്താരം നടത്തി വിധി പറഞ്ഞാൽ,അതിൽ നീതി കിട്ടും.. കാലം വൈകുംതോറും,
ഇതിനൊക്കെ ഇറങ്ങി തിരിച്ച ഞങ്ങളെ പോലെ ചിലർ വിഡ്ഢികളും..