telegram-

തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി ഇതുവരെ 12 പേരെയാണ് പിടികൂടിയത്. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടെ ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും അടക്കം വ്യാപകമായി പ്രചരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അശ്ലീല വെബ്‌സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, വീഡിയോകൾ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും വാട്‌സാപ്പിൽ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമിൽ ഒട്ടേറെ ചാനലുകളുമാണുള്ളത്. നീലക്കുറിഞ്ഞി, നീലക്കൊടുവേലി, അധോലോകം, ആലംബം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകളുടെ പ്രവർത്തനം. കുട്ടികളുടെ ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ വ്യാപകമായതോടെ, സൈബർ ഡോമിന് പുറമെ, സി.ബി.ഐ, ഇന്റർപോൾ തുടങ്ങിയ ഏജൻസികളും ഇത്തരം ഗ്രൂപ്പുകളിലെ നീരീക്ഷണം ശക്തമാക്കി..

ഞായറാഴ്ച അറസ്റ്റിലായവരിൽ ചിലര്‍ നീലക്കുറിഞ്ഞി ടെലഗ്രാം ഗ്രൂപ്പിലുള്ളവരാണ്. മലയാളികൾ നിയന്ത്രിക്കുന്ന നീലക്കുറിഞ്ഞി എന്ന അശ്ലീല ഗ്രൂപ്പിൽ ലക്ഷത്തോളം അംഗങ്ങളാണുള്ളത്. പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോൺ വിഡിയോകളും ചിത്രങ്ങളും ഇതിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ടെലഗ്രാം ഗ്രൂപ്പിന്റെ പരിധി രണ്ടു ലക്ഷമാണ്. അംഗത്വം ലഭിക്കാനായി നിരവധി യുവാക്കളാണ് ഇപ്പോഴും നീലക്കുറിഞ്ഞിക്ക് പിന്നാലെയുള്ളത്.

അശ്ലീല സൈറ്റുകൾ നിരോധിച്ചതോടെ ഡെസ്‌ക്ടോപ്പ് വഴി വിഡിയോ കാണുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. മിക്ക പോൺ വെബ്‌സൈറ്റുകൾക്കും കൂടുതല്‍ സന്ദർശകരെ ലഭിക്കുന്നത് സ്മാർട് ഫോണുകളിൽ നിന്നാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനം..

നീലക്കുറിഞ്ഞി ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല വിഡിയോകൾക്കെതിരെ ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ നിമിഷങ്ങള്‍ക്കം വിഡിയോ നീക്കം ചെയ്ത് അംഗത്തിനെ ബ്ലോക്ക് ചെയ്യും. ഇതിനകം തന്നെ നിരവധി പേർ വിഡിയോ ഡൗൺലോഡ് ചെയ്തിട്ടുണ്ടാകും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്‌ന വിഡിയോ പോസ്റ്റ് ചെയ്തവർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. സ്വന്തം ഫോണിൽ പകർത്തിയ പങ്കാളിയുടെ വിഡിയോകൾ അബദ്ധത്തിൽ ടെലഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അംഗങ്ങൾ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വിഡിയോകൾ വരെ പോസ്റ്റ് ചെയ്യുന്നവരുണ്ട്. സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവച്ച ഒരച്ഛന്‍ വരെ പൂമ്പാറ്റ എന്ന ടെലഗ്രാം ഗ്രൂപ്പിലുണ്ടായിരുന്നു.

ലോകത്തിനു തന്നെ ഭീഷണിയായ തീവ്രവാദം ഉൾപ്പെടെയുശ്ശ നിരവധി കുറ്റകൃത്യങ്ങൾക്ക് അംഗങ്ങൾക്ക് ഒന്നിക്കാനും തന്ത്രങ്ങൾ മെനയാനും വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ സഹായമാകുന്നതായും പൊലീസ് വിലയിരുത്തുന്നു.