marad-flat-

കൊച്ചി: മരട് ഫ്ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്ലാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്മൂലം നൽകണം . ബാങ്ക്‌ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്‌ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും.

അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി.എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ഫ്ലാറ്റായ ജെയിൻ കോറൽ കോവിലും തൊഴിലാളികൾ പണി തുടങ്ങി. 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും

ഇതിനിടെ മരട് കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ഉടമ സാലി ഫ്രാൻസിസ് , രണ്ടാം പ്രതി മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫ്, മൂന്നാം പ്രതി പഞ്ചായത്ത് മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ.ജോസഫ് എന്നിവരെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ഇവരുടെ ജാമ്യപേക്ഷ 23ന് കോടതി പരിഗണിക്കും. നാലാം പ്രതിയായ പഞ്ചായത്ത്‌ ക്ലാർക്ക് ജയറാം നായിക്കിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.