coriander-leaf

മല്ലിയില കാഴ്‌ചയ്‌ക്ക് അഴകൊരുക്കുന്നതു പോലെ കറികൾക്ക് രുചി കൂട്ടുന്നതിലും പ്രധാനിയാണ്. അധികം സ്ഥലം വേണ്ട എന്നതുകൊണ്ട് തന്നെ ആർക്കും കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് മല്ലിയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം വേണം മല്ലിച്ചെടി നടുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്.  മണ്ണ് നന്നായി ഒരുക്കിയതിനുശേഷം വിത്ത് പാകാം. നമ്മുടെ കാലാവസ്ഥയിൽ ഇതു വർഷം മുഴുവൻ വളർത്താൻ പറ്റിയതാണ്. മല്ലിച്ചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയിൽ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതൽ നല്ലത്. മണ്ണു നന്നായി കിളച്ച് അതിലെ കല്ലും മറ്റു പാഴ് വസ്‌തുക്കളും നീക്കം ചെയ്യുകയാണ് ആദ്യം വേണ്ടത്. മണ്ണിൽ ചാണകം, പച്ചില എന്നിവ അടി വളമായി നൽകാം. മുമ്പ് രാസവളം ഉപയോഗിച്ച മണ്ണ് ആണെങ്കിൽ കുറച്ച് കുമ്മായം ചേർക്കുന്നത് നല്ലതാണ്.


വിത്തു മുളയ്ക്കാൻ രണ്ടാഴ്‌ച മുതൽ നാലാഴ്‌ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിർത്തതിനു ശേഷം നടുന്നതാണ് നല്ലത്. മണ്ണിൽ വിത്ത് ഇടാൻ പാകത്തിന് കാൽ ഇഞ്ച് വലിപ്പത്തിൽ ചെറിയ കുഴിയുണ്ടാക്കി ആറിഞ്ച് അകലത്തിൽ വേണം വിത്ത് പാകാൻ. വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം. വരികൾ തമ്മിൽ അര അടി അകലം വേണം. അല്ലെങ്കിൽ വിത്ത് മണ്ണിന്റെ മുകളിൽ ഒരേ തരത്തിൽ പരക്കുന്ന രീതിയിൽ വിതറാം. വിത്തിന് മുകളിൽ കാൽ ഇഞ്ചു കനത്തിൽ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്‌പ്രേ ചെയ്യണം. നനക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.


മുളച്ചു രണ്ടിഞ്ച് ഉയരം വന്നാൽ വളം കൊടുക്കാൻ തുടങ്ങാം. വെള്ളത്തിൽ അലിയുന്ന നൈട്രജൻ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാൽ ഇലയുടെ മണം കുറയും. നേർപ്പിച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കൽ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങൾ ഒഴിവാക്കുക. ചെടി കുറച്ചു വലുതായാൽ പിന്നെ നനക്കുന്നത് കുറക്കണം.
ചെടി നാലോ ആറോ ഇഞ്ച് ഉയരം വെച്ചാൽ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാൽ മാത്രമേ അത് വേഗം വളരൂ എന്ന് ഓർമിക്കുക. രണ്ടു മൂന്നു ആഴ്ച കൂടുമ്പോൾ ഇങ്ങനെ ഇല നുള്ളാം. ഇവയുടെ തീക്ഷണ ഗന്ധം കൊണ്ട് കീടശല്യം പൊതുവേ കുറവാണ്.