ദുബായ്: ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് യുവതികളെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. നൈജീരിയൻ സ്വദേശിയായ 32കാരനാണ് പിടിയിലായത്. 53 വയസുള്ള സ്ത്രീയെ 20 തവണ പീഡിപ്പിച്ച കേസിൽ യുവാവ് നേരത്തെ പിടിയിലായിരുന്നു.
സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. കേസിൽ ഇയാളെ ഒരു വർഷം തടവിനും നാടുകടത്താനും ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ 33 വയസുള്ള ഉക്രെയിൻ സ്വദേശിയായ യുവതിയെയും അഞ്ചു തവണ ഇയാൾ പീഡിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടെയാണ് പ്രതി രണ്ടു കുറ്റകൃത്യങ്ങളും ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ ഇയാൾ വശീകരിച്ചിരുന്നത്. ഒരു കഫേയിൽ വച്ച് കാണാമെന്ന് പറഞ്ഞ ഇയാൾ പിന്നീട് അത് തന്റെ അപാർട്ട്മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതിയുടെ മൊഴി. ഫ്ലാറ്റിൽ വച്ച് തന്നെ അഞ്ചു തവണ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. പ്രതിയെ ആദ്യം കണ്ടത് സോഷ്യൽ മീഡിയ വഴിയാണ്. പരസ്പരം കാണാമെന്ന് പറഞ്ഞതും അയാളാണ്.പിന്നീട് അയാൾ അൽ ബർഷയിലെ അപാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു.
സഹായത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മൊഴിയിൽ പറയുന്നു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അയാൾ പാട്ട് ഉറക്കെ വച്ചു. അതുകൊണ്ട് തന്നെ തന്റെ ശബ്ദം പുറത്തു കേട്ടില്ലെന്നും അവർ പറഞ്ഞു.