crime

തിരുവനന്തപുരം: ആനയറയിൽ ആട്ടോ ഡ്രൈവർ വിപിനെ കൊലപ്പെടുത്തിയ പ്രതികൾ തുമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത് യാതൊരു കൂസലുമില്ലാതെ.  എന്താണ് സംഭവമെന്ന് അന്വേഷിച്ച പൊലീസുകാരനോട് ' പേട്ടയിലെ കൊലപാതകത്തിൽ നിങ്ങൾ അന്വേഷിക്കുന്നവർ ഞങ്ങളാണെന്നും കീഴടങ്ങാനെത്തിയതാണെന്നു' മുള്ള മറുപടിയാണ് പ്രതി അനുലാൽ നൽകിയത്. പ്രതികളുടെ മറുപടികേട്ട് ഓഫീസിനകത്തുണ്ടായിരുന്ന എസ്.ഐ ശ്രീകുമാർ ആദ്യമൊന്ന് അന്താളിച്ചെങ്കിലും വിവരം പേട്ട സി.ഐ ബിനുവിനെയും സിറ്റി പൊലീസ് കമ്മീഷണറെയും അറിയിക്കുകയായിരുന്നു. അഭിഭാഷകനൊപ്പമാണ് പ്രതികൾ സ്റ്റേഷനിലെത്തിയത്.

ഉദ്ദേശിച്ചത് കൈയുംകാലും 
വെട്ടിയെടുക്കാൻ

വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങൾക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു പദ്ധതിയെന്നും ഇവർ പൊലീസിനോട് പറഞ്ഞു.  അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.  വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ താമസിച്ചതും അമിതമായി രക്തം നഷ്ടപ്പെട്ടതുമാണ് വിപിന്റെ മരണത്തിന് ഇടയാക്കിയത്.

മൃഗീയമായ 53 വെട്ടുകൾ

53 വെട്ടുകളാണ് വിപിന്റെ ശരീരത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. വെട്ടേറ്റ് വലതുകാൽ വേർപ്പെട്ടും വലതു കൈയും ഇടതുപാദവും തുങ്ങിയ നിലയിലുമായിരുന്നു. ഗുരുതരാവസ്ഥയിലായ വിപിനെ പൊലീസ് എത്തിയാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചാക്ക മുരുകന്റെ ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാൽ അറിയാമെന്നും  വിപിൻ മൊഴി നൽകിയിരുന്നു.