ആലപ്പുഴ: ജി. സുധാകരൻ 2007ൽ കയർ വകുപ്പ് മന്ത്രിയായിരിക്കേ നടപ്പാക്കിയ കയർ ക്രയ വിലസ്ഥിരതാ പദ്ധതിക്കുശേഷം ഇതുവരെ 973 കോടി രൂപയുടെ കയറുത്‌പന്നങ്ങൾ ചെറുകിട ഉത്‌പാദകർ കയറ്റുമതി ചെയ്‌തുവെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ കയർ മേഖലയെ തകർക്കുകയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
റുകിട ഉത്‌പാദകർക്ക് നിശ്‌ചിത ക്രയവില സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ നിന്ന് കയർ കോർപ്പറേഷൻ വഴി ഉത്പാദക സംഹകരണ സംഘങ്ങളുടെ സഹായത്തോടെ നേരിട്ടു നൽകുന്നുണ്ട്. തൊഴിലാളികൾക്ക് നിശ്‌ചിത കൂലിയും മറ്റവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുമുണ്ടെന്ന് ചെയർമാൻ പറഞ്ഞു. കയർ പായ ഉത്പന്നങ്ങൾക്ക് മികച്ച കമ്പോളം ഉറപ്പാക്കാൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളും ഫലംകണ്ടു. 2016-18ൽ 100 കോടി രൂപയുടെ കയർ വലപ്പായയാണ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്തുകൾ വഴി വിതരണം ചെയ്‌തത്.
ക്രയവില സ്ഥിരതയും നേട്ടവും
2007ൽ ക്രയവിലസ്ഥിരതാ പദ്ധതി നടപ്പാക്കിയ ശേഷം ഇതുവരെ കയർ ഉത്‌പന്നങ്ങളുടെ കയറ്റുമതി മൂല്യം ₹973 കോടി
2016 മുതൽ 2019 നവംബർ വരെ ₹450 കോടിയുടെ കയർ ഉത്പന്നങ്ങൾ ക്രയവില സ്ഥിരതാ പദ്ധതി വഴി ഉത്പാദിപ്പിച്ച് വിതരണം ചെയ്‌തു