കോലഞ്ചേരി: പതിനാറു തികഞ്ഞോ, വോട്ടർ പട്ടികയിൽ പേരു ചേർക്കാം. തിരിച്ചറിയൽ കാർഡിലെ 'ആളെ തിരിച്ചറിയാനാകാത്ത' പഴയ മുഖം മാറ്റി ഒറിജിനൽ മുഖം വരുത്തണോ? തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതി അവസാനിക്കാൻ അഞ്ചു ദിവസം കൂടിയേയുള്ളൂ. മാറ്റങ്ങൾ ഈ 30 നകം വേണം. പുതുക്കിയ കാർഡ് തപാൽ വഴി ലഭിക്കും. ഇതിനായി നേരത്തെ മൂന്നു തവണ അവസരം നൽകിയിട്ടും കേരളത്തിൽ പ്രയോജനപ്പെടുത്തിയത് ഏഴു ശതമാനം പേർ മാത്രം.

മാറേണ്ടത് എങ്ങനെ? അൺഎൻറോൾഡ് മെമ്പേഴ്സ് ലിങ്കിലൂടെയാണ് ലിസ്റ്റിൽ പേര് ചേർക്കുക. വോട്ടവകാശത്തിന് പക്ഷേ 18 തികയണം. ആ ദിവസം അപേക്ഷകന്റെയും ബി.എൽ.ഒയുടെയും മൊബൈലിൽ അപ്ഡേറ്റ് സന്ദേശമെത്തും. തുടർനടപടി ബി.എൽ.ഒയുടെ ചുമതലയാണ്. • ഫാമിലി വെരിഫിക്കേഷൻ ലിങ്കിൽ കുടുംബത്തിലെ അംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താനും ഓപ്ഷനുണ്ട്. തിരഞ്ഞെടുപ്പ് ഐ.ഡി കാർഡിലെ നമ്പർ വേണ്ടിവരും. തുടർന്ന് ഓരോ അംഗത്തിന്റെയും വെരിഫിക്കേഷൻ നടത്താം. മാറ്റങ്ങൾ എങ്ങനെ? • www.nvsp.in എന്ന വെബ്‌സൈറ്റിൽ ഇലക്ട്രൽ വേരിഫിക്കേഷൻ പ്രോഗ്രാം ലിങ്കിലൂടെ. • പ്ളേ സ്റ്റോറിൽ ലഭ്യമായ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്ളിക്കേഷൻ വഴി. • താലൂക്ക് ഓഫീസുകളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലും സൗജന്യ സേവനം ലഭ്യം. • അക്ഷയ സെന്റൽ ഒരാൾക്ക് 5 രൂപ നിരക്കിലും ഈ സംവിധാനം ഉപയോഗിക്കാം.