ഉദുമ: മുൻ ഫുട്ബാൾ താരം ഉദുമ പള്ളം മനോജ് നിവാസിലെ പള്ളം ഗംഗാധരൻ (68) നിര്യാതനായി. പരേതരായ അപ്പകുഞ്ഞി,ചിരുത ദമ്പതികളുടെ മകനാണ്.1970 കളിൽ ഉദുമ പീപ്പിൾസ് ക്ലബ്ബിന് വേണ്ടി നിരവധി മത്സരങ്ങളിൽ ഗോൾവലയം കാത്ത ഗംഗാധരൻ പ്രവാസിയായിരുന്നു. തുടർന്ന് ഏറെക്കാലം മുംബൈയിൽ ബിസിനസ് നടത്തിയിരുന്നു. ഭാര്യമാർ: ശകുന്തള, ലക്ഷ്മി. മക്കൾ: പി. മനോജ് (മർച്ചന്റ് നേവി), പി. മനീഷ (ഉദുമ പടിഞ്ഞാർ), മഹേഷ് (ദുബായ്), വിശാൽ (സൗദി അറേബ്യ). മരുമക്കൾ: സ്വപ്ന മനോജ് (ഇംഗ്ലീഷ് മീഡിയം സ്കൂൾ), പത്മനാഭൻ (സൗത്ത് ആഫ്രിക്ക), സ്മൃതി (രാവണീശ്വരം). സഹോദരങ്ങൾ: വെള്ളച്ചി (കൂട്ടക്കനി), യശോദ (പൂച്ചക്കാട്), പ്രഭാവതി (കളിങ്ങോത്ത്), അച്യുതൻ (ഷാർജ), രാമകൃഷ്ണൻ (ഷാർജ) കുമാരൻ (സൗദി അറേബ്യ), പള്ളം നാരായണൻ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി).