പാലാ: സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയ ടിക്കറ്റ് വിറ്റഴിച്ചത് പാലായിൽ. പി.എൽ. 327465 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്. പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ലോട്ടറി വില്പന നടത്തുന്ന അജി ജോർജ് വിറ്റ ടിക്കറ്റാണ് ഒന്നാംസമ്മാനത്തിന് അർഹമായത്. എന്നാൽ, ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വളളിച്ചിറ സ്വദേശിയും അംഗ പരിമിതനുമായ അജി കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പാലാ ടൗൺ സ്റ്റാൻഡിലെ ലോട്ടറി വില്പനക്കാരനാണ്. കേരളകൗമുദി ഫ്‌ളാഷിന്റെ ഏജന്റ് കൂടിയാണ് അദ്ദേഹം. ടിക്കറ്റിന്റെ സീരിയൽ മാറിയതിന്റെ പേരിൽ ഇതിനു മുമ്പ് ഒമ്പതുതവണ അജി വിറ്റ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം നഷ്ടപ്പെട്ടിരുന്നു.