കോട്ടയം: പരമ്പരാഗത കാനന പാതയിലൂടെ ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകർക്ക് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കി വനംവകുപ്പ്. അഴുതക്കടവ് ഭാഗത്ത് കഴിഞ്ഞ തവണ തമിഴ്നാട് സ്വദേശിയായ തീർത്ഥാടകനെ ആന ചവിട്ടി കൊന്നിരുന്നു.

സജ്ജീകരണങ്ങൾ

24 മണിക്കൂറും വനംവകുപ്പും വാച്ചർമാരും

പാതയോട് ചേർന്ന് നിരീക്ഷണ ക്യാമറ

ആനയെ തടയാൻ സൗരോർജ വേലി

 അഴുതക്കടവ് ഭാഗത്ത് കൂടുതൽ സുരക്ഷ

രാത്രികാല തീർത്ഥാടനം നിരോധിച്ചു

ആനയെ കണ്ടാൽ പടക്കം പൊട്ടിച്ച് ഓടിക്കും

 വിഹാര കേന്ദ്രങ്ങളിൽ ദ്രുതകർമസേന

വെറ്ററിനറി ഡോക്ടർമാരുടെ സേവനം

കോയിക്കകാവ് മുതൽ കാട് തെളിച്ചു

പാതകൾ സിമന്റിട്ട് സഞ്ചാരയോഗ്യമാക്കി