ഇസ്ലാമാബാദ് : പാകിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ച ഗായിക റാബി പിർസാദയുടെ നഗ്‌ന ചിത്രങ്ങൾ ചോർന്നതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുമ വ്യാപക ചർച്ചയ്ക്ക് വഴിതുറന്നു.
പാക്ക് സൈന്യത്തെ വിമർശിച്ചതിന് പിന്നാലെയാണ് നഗ്‌ന ദൃശ്യങ്ങൾ പുറത്തായത്. റാബിയെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. പാകിസ്ഥാൻ ആർമി വക്താവ് ഇവർക്കെതിരെ പ്രതികാരം തീർത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വിഡിയോ ചോർത്തിയതാണെന്നുമാണ് ഒരുകൂട്ടർ പറയുന്നത്. എന്നാൽ റാബിയ കാമുകന് ഫോണിലൂടെ അയച്ച വീഡിയോ ആണ് ചോർന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്തായാലും വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ രണ്ടായി തിരിഞ്ഞ് ഈ വിഷയത്തിൽ ചൂടേറിയ ചർച്ച തുടങ്ങിയിട്ടുണ്ട്. വിഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.