മലയാളത്തിൽ പല താരങ്ങളും തങ്ങളുടെ സിനിമയിലേക്കുള്ള ശക്തമായി തിരിച്ചുവരവ് നടത്തിയിട്ടുള്ളത് വിനയൻ സംവിധാനെ ചെയ്തിട്ടുള്ള ചിത്രങ്ങളിലൂടെയാണ്. വിനയന്റെ ഒട്ടുമിക്ക പടങ്ങളും അന്ന് സൂപ്പർ ഹിറ്റുകളായിരുന്നു. ആ സമയത്ത് ചെറിയെ റോളുകളിൽ മാത്രം അഭിനയിച്ചു കൊണ്ടിരിക്കുന്ന നടൻ ജയസൂര്യ ഉൗമപ്പെണ്ണിന് ഉരിയാടാപ്പയൻ എന്ന ചിത്രത്തിലൂടെയാണ് നായകസ്ഥാനത്തേക്ക് എത്തിയത്. ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയെ വെളിപ്പെടുത്തലുമായാണ് സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുന്നത്.
ഉൗമപ്പെണ്ണിന് ഉരിയാടാപ്പയൻ എന്ന ചിത്രത്തിൽ നായകനായി ജയസൂര്യയ്ക്ക് പകരം നടൻ ദിലീപിനെയാണ് ആദ്യം തീരുമാനിച്ചതെന്ന് വിനയൻ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകൾ ചെയ്തു വരുന്ന സമയത്താണ് ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത്. പക്ഷെ ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിർമാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്. തുടർന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു.
നിർമ്മാതാവ് അതിന് സമ്മതം മൂളി. മകൻ വിഷ്ണുവും തന്റെ ഭാര്യയും ചേർന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ്. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് വലിയ സ്ക്രീനിലെത്തുന്നത്. അതും വലിയ നായകനായി.- വിനയൻ പറഞ്ഞു. ചിത്രത്തിൽ ഡയലോഗില്ലായിരുന്നു. സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. എന്നാൽ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയൻ വലിയ നടനായെന്നും വിനയൻ കൂട്ടിച്ചേർത്തു.