delhi-police-

ന്യൂഡൽഹി: പൊലീസുകാരെ മർദ്ദിച്ച അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഡൽഹി പൊലീസ് നടത്തിയ സമരം അവസാനിച്ചു. ഇന്നതഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഇതേ തുടർന്ന് സ്ഥലത്ത് നിന്ന് പ്രതിഷേധക്കാരെ നീക്കി. തുടർന്ന് പൊലീസ് നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു.

കുറ്റക്കാർക്കെതിരായ അഭിഭാഷകർക്കെതിരെ നടപടിയെടുക്കും,​ പരിക്കേറ്റ പൊലീസുകാർക്ക് 25000 രൂപ നഷ്ടപരിഹാരം നൽകും തുടങ്ങിയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.. സമരം നടത്തിയ പൊലീസുകാരോട് ജോലിയിൽ പ്രവേശിക്കാനും കമ്മീഷണർ ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരായ അക്രമം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരിക്കേറ്റ പൊലീസുകാർക്കായി നീതി പൂർവമായ നടപടികൾ കൊക്കൊള്ളുമെന്നും കമ്മീഷണർ ഉറപ്പുനല്‍കി.

പൊലീസുകാരുടെ സസ്‌പെൻഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരിക്കേറ്റ പൊലീസുകാർക്ക് നഷ്ടപരിഹാരം നല്‍കുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിൻവലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പൊലീസുകാരുടെ സമരം.